പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ടാറ്റ മെറ്റാലിക്‌സിന്റെ ലാഭം 14 കോടിയായി കുറഞ്ഞു

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ടാറ്റ മെറ്റാലിക്‌സിന്റെ അറ്റാദായം 14.29 കോടി രൂപയായി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അറ്റാദായമായ 54.62 കോടി രൂപയിൽ നിന്ന് 73.8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 36% വർധിച്ച് 876.98 കോടി രൂപയായി. ഖരഗ്പൂരിലെ റെയിൽ-റോഡ് പ്രക്ഷോഭം മൂലം 4-5 ദിവസത്തേക്ക് തടസ്സമുണ്ടായിട്ടും, പിഗ് അയൺ (PI), ഡക്റ്റൈൽ അയൺ (DI) പൈപ്പ് എന്നിവയുടെ വിൽപ്പന അളവ് യഥാക്രമം 23%, 52% എന്നിങ്ങനെ ഉയർന്നതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ മൊത്തം ചെലവുകൾ 53.3 ശതമാനം ഉയർന്ന് 836.06 കോടി രൂപയായി. ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയർന്ന മറ്റ് ചെലവുകളും മൂലമാണ് മൊത്തം ചെലവുകൾ വർധിച്ചതെന്ന് കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ അവലോകന കാലയളവിൽ ഇബിഐടിഡിഎ 55.6 ശതമാനം ഇടിഞ്ഞ് 45.71 കോടി രൂപയായി കുറഞ്ഞു.

ടാറ്റ സ്റ്റീലിന്റെ ഉപകമ്പനിയാണ് ടാറ്റ മെറ്റാലിക്സ്. കമ്പനിക്ക് പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ പിഗ് അയേണും ഡക്റ്റൈൽ അയേൺ പൈപ്പുകളും ഉത്പാദിപ്പിക്കുന്ന നിർമ്മാണ സൗകര്യങ്ങളുണ്ട്. പ്ലാന്റ് പ്രതിവർഷം ഏകദേശം 600,000 ടൺ ലോഹം ഉത്പാദിപ്പിക്കുന്നു.

നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.33 ശതമാനം ഉയർന്ന് 722.50 രൂപയിലെത്തി.

X
Top