ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കും

ന്യൂഡൽഹി: ഇന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിച്ചാൽ ഓഗസ്റ്റോടെ ഐഫോൺ അസംബ്ലിങ് ഫാക്ടറി ടാറ്റ ഗ്രൂപ്പിനു സ്വന്തമാകും.

ബ്ലൂംബെർഗിന്റെ റിപ്പോർട്ടനുസരിച്ച് കർണാടകയിലെ വിസ്ട്രൻ കോർപ്പറേഷന്റെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പിലേക്കെത്തുന്നത്.

നിലവിൽ 10,000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറിനു മുകളിലാണ്. ഐഫോണ്‍ 14 അസംബ്ലിങ്ങ് ഈ ഫാക്ടറിയിലാണ് നടത്തിവരുന്നത്.

2024 മാർച്ചോടെ 180 കോടി ഡോളറിന്റെ ഐഫോണുകളാണ് കമ്പനിക്ക് കയറ്റുമതിക്കായി സജ്ജമാക്കേണ്ടത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ചൈനയിൽ നിർമാണ പ്രവർത്തനം തടസപ്പെട്ടതാണ് ആപ്പിളിനെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിച്ചത്.

കർണാടകയിലും ചെന്നൈയിലുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നിലവിൽ ഐഫോൺ അസംബ്ലിങ് നടക്കുന്നത്. ഇതില്‍ കർണാടകയിലെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.

2025ഓടെ ആപ്പിളിന്റെ നിർമാണത്തിന്റെ 25% ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

X
Top