പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ടാറ്റ എൽക്‌സിയുടെ വരുമാനം 763 കോടിയായി ഉയർന്നു

മുംബൈ: 2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ടാറ്റ എൽക്‌സി 174.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻ വർഷം ഇതേ കാലയളവിലെ 125.3 കോടിയിൽ നിന്ന് 39.1 ശതമാനം ഉയർന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഉപസ്ഥാപനമാണ് ടാറ്റ എൽക്‌സി.

2022 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28.2 ശതമാനം വർധിച്ച് 763.2 കോടി രൂപയായി. ഒപ്പം ഈ പാദത്തിൽ കമ്പനി പുതിയതായി 1,532 ജീവനക്കാരെ ചേർത്തു.

അവലോകന കാലയളവിൽ ബെംഗളൂരു, ചെന്നൈ, പുണെ എന്നിവിടങ്ങളിലെ നിലവിലുള്ള സ്ഥലങ്ങളിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും കോഴിക്കോട്ടും ഹൈദരാബാദിലും പുതിയ ടാലന്റ് ബേസ് നിർമ്മിക്കുന്നതിനും നിക്ഷേപം നടത്തിയതായി കമ്പനി അറിയിച്ചു. തങ്ങളുടെ ഇവി, ഡിജിറ്റൽ കഴിവുകൾ എന്നിവയുടെ നേതൃത്വത്തിൽ ഓട്ടോമോട്ടീവ്, ബന്ധപ്പെട്ട വിഭാഗങ്ങളിൽ ശക്തവും സുസ്ഥിരവുമായ വളർച്ച കാണുന്നതായി ടാറ്റ എൽക്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മനോജ് രാഘവൻ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്‌ച ബിഎസ്ഇയിൽ ടാറ്റ എൽക്‌സി ഓഹരികൾ 1.72 ശതമാനം ഉയർന്ന് 8,455.85 രൂപയിലെത്തി. ഓട്ടോമോട്ടീവ്, ബ്രോഡ്കാസ്റ്റ്, കമ്മ്യൂണിക്കേഷൻസ്, ഹെൽത്ത് കെയർ, ട്രാൻസ്പോർട്ട് എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിലുടനീളം ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന മുൻനിര ദാതാക്കളാണ് ടാറ്റ എൽക്‌സി.

X
Top