ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്

മുംബൈ: പ്രതീക്ഷിച്ചതിലും കുറഞ്ഞ ഐപിഒ സബ്‌സ്‌ക്രിപ്ഷനെ തുടര്‍ന്ന് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 510 രൂപയിലും എന്‍എസ്ഇയില്‍ 495 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 510 രൂപയാണ് ഇഷ്യു വില.

പബ്ലിക് ഇഷ്യൂവില്‍ 2.86 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനാണ് ലഭ്യമായത്. സ്ഥാപന നിക്ഷേപകര്‍ അനുവദിച്ച ക്വാട്ടയുടെ 1.62 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 2.94 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 6.48 മടങ്ങും ഓഹരികള്‍ വാങ്ങി. 831.6 കോടി രൂപയാണ് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ സ്വരൂപിച്ചത്.

ടയര്‍1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഫണ്ട് വിനിയോഗിക്കുകയെന്ന് ബാങ്ക് അറിയിച്ചിരുന്നു. ഓഹരി മൂലധനത്തിന്റെ 37.7 ശതമാനം നിയമ നടപടികള്‍ക്ക് വിധേയമായതും ഗണ്യമായ പ്രാദേശിക കേന്ദ്രീകരണവം സബ്‌സ്‌ക്രിപ്ഷന്‍ കുറച്ചു. മാനേജ്‌മെന്റിലെ മാറ്റവും ഷെയര്‍ഹോള്‍ഡിംഗുമായി ബന്ധപ്പെട്ട നിയമനപടിപളും കരുതലെടുക്കേണ്ടതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐപിഒയ്ക്ക് മുന്നോടിയായി, ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363.53 കോടി രൂപ സമാഹരിക്കാനും ബാങ്കിനായി. നോമുറ, സൊസൈറ്റി ജനറല്‍, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, ചോളമണ്ഡലം ജനറല്‍ ഇന്‍ഷുറന്‍സ്, ഓതം ഇന്‍വെസ്റ്റ്‌മെന്റ്, ആല്‍ക്കെമി വെഞ്ചേഴ്‌സ്, മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ലെന്‍ഡ് ഫണ്ട് എന്നിവയാണ് 510 രൂപ നിരക്കില്‍ 71,28,000 ഓഹരികള്‍ സ്വന്തമാക്കിയത്.

X
Top