ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

മാവേലി സ്റ്റോറുകളിൽ മറ്റു ബ്രാൻഡുകൾ നിരോധിച്ച് സപ്ലൈകോ

ആലപ്പുഴ: ശബരി ഉത്പന്നങ്ങളുടെ വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാവേലി സ്റ്റോറുകളിലൂടെ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് സപ്ലൈകോ നിരോധിച്ചു. ശബരിയുടേതിനു സമാനമായ മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് നിരോധനം.

ശബരിക്കില്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതിനു തടസ്സമില്ല. ജൂലായ് ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരും.

തേയില, കാപ്പിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, രസപ്പൊടി, അപ്പംപൊടി, സോപ്പ്, അരി തുടങ്ങി 85 ഇനം സാധനങ്ങളാണ് ശബരിക്കുള്ളത്. വൻകിട കമ്പനികളുടെ അത്തരം ഉത്പന്നങ്ങൾ ഇനി മാവേലിസ്റ്റോറിനു പുറത്താകും.

സൂപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ മറ്റുബ്രാൻഡുകൾ വിൽക്കാം. എന്നാൽ, അവിടങ്ങളിൽ ശബരി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി വിൽപ്പന കൂട്ടാനാണു നിർദേശം.

സപ്ലൈകോ ഡിപ്പോയിൽ സ്റ്റോക്കുള്ള മറ്റുബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ജൂൺ ഒന്നുമുതൽ മാവേലി സ്റ്റോറുകൾക്കു കൈമാറാൻ പാടില്ല. മറ്റുബ്രാൻഡുകളുടെ ബാക്കിയുള്ള ഉത്പന്നങ്ങൾ ജൂൺ അവസാനത്തോടെ മാവേലി സ്റ്റോറുകൾ വിറ്റുതീർക്കുകയും വേണം.

സംസ്ഥാനത്ത് 1,630 വിൽപ്പനകേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്കുള്ളത്. അതിൽ 815 എണ്ണം മാവേലി സ്റ്റോറുകളാണ്.

X
Top