പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

കടക്കെണിയിലായ ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചു

മുംബൈ: കടക്കെണിയിലായ രണ്ട് ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് കീഴിൽ രണ്ട് ബിഡ്ഡുകൾ ലഭിച്ചു. ഒരു ബിഡ്ഡിന് ഏകദേശം 15,000 കോടി രൂപയുടെ മൂല്യമുള്ളതായാണ് ലഭിക്കുന്ന വിവരം. നിലവിൽ ശ്രീ ഗ്രൂപ്പ് കമ്പനികളായ ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡും ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് ലിമിറ്റഡും ഇൻസോൾവൻസി & പാപ്പരത്ത കോഡിന് കീഴിലുള്ള പാപ്പരത്ത പരിഹാര പ്രക്രിയയിലാണ്.

ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിന്റെയും ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് ലിമിറ്റഡിന്റെയും ക്രെഡിറ്റേഴ്‌സ് കൺസോളിഡേറ്റഡ് കമ്മിറ്റിയുടെ 13-ാമത് യോഗം 2022 ഓഗസ്റ്റ് 29 ന് വിളിച്ചുകൂട്ടിയിരുന്നു. കോർപ്പറേറ്റ് കടക്കാരന്റെ അഡ്മിനിസ്‌ട്രേറ്റർക്ക് രണ്ട് റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

ആർബിഐ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റർക്ക് രജനീഷ് ശർമ്മയുടെ കീഴിലുള്ള ശ്രീ ഗ്രൂപ്പിന്റെ 2,100 കോടിയോളം രൂപയുടെ കുടിശ്ശിക ഇതിനകം തന്നെ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. വാർഡെ പാർട്‌ണേഴ്‌സും അരീന ഇൻവെസ്റ്റേഴ്‌സ് എൽപിയുമാണ് കമ്പനികളെ ഏറ്റെടുക്കാനായി ബിഡ് സമർപ്പിച്ചത്. ലഭിച്ച ബിഡ്ഡുകൾ വിലയിരുത്താൻ കമ്പനിയുടെ ക്രെഡിറ്റേഴ്‌സ് കമ്മറ്റി സെപ്തംബർ 2 ന് യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top