ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കാര്‍ഗോ അനുബന്ധ സ്ഥാപനമായ സ്‌പൈസ്എക്‌സ്പ്രസ് & ലോജിസ്റ്റിക്‌സ് വിഭജിക്കാന്‍ സ്‌പൈസ്‌ജെറ്റ്

ന്യൂഡല്‍ഹി: കാര്‍ഗോ ബിസിനസ്സ് സബ്സിഡിയറി, സ്പൈസ്എക്സ്പ്രസ് & ലോജിസ്റ്റിക്‌സ് ഒരു പുതിയ കമ്പനിയായി വിഭജിക്കുകയാണ് സ്‌പൈസ് ജെറ്റ്. ഏപ്രില്‍ 1-നകം വിഭജനം പൂര്‍ത്തിയാകും. ഇതോടെ സ്‌പൈസ്‌ജെറ്റിന് ബാധ്യതകള്‍ ഗണ്യമായി കുറയ്ക്കാനാകും.

2,555.77 കോടി രൂപ സ്വരൂപിക്കാനും സാധിക്കും.ലഭിക്കാനുള്ള പാട്ട വാടക ഇക്വിറ്റിയായി സ്വീകരിക്കാന്‍ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സ് സമ്മതിച്ചതായും സ്‌പൈസ് ജെറ്റ് അറിയിക്കുന്നു. കുടിശ്ശിക തുകയായ 29.5 ദശലക്ഷം ഡോളര്‍ 48 രൂപ വീതമുള്ള ഇക്വിറ്റികളാക്കി മാറ്റാന്‍ തീരുമാനമായി.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ സ്‌പൈസ് ജെറ്റ് ലിമിറ്റഡില്‍ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്ണറിന് 7.5 ശതമാനം പങ്കാളിത്തമുണ്ടാകും. സ്പൈസ്എക്സ്പ്രസ് & ലോജിസ്റ്റിക്‌സിന്റെ 65.5 ദശലക്ഷം മൂല്യമുള്ള നിര്‍ബന്ധിത കണ്‍വേര്‍ട്ടഡ് ഡിബഞ്ച്വറുകളാണ് (സിഡിസി) സ്‌പൈസ് ജെറ്റിന് പക്കലുള്ളത്.

ഇത്രയും ഡിബഞ്ച്വറുകള്‍ കണ്‍വേര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ 12,422 കോടി രൂപയുടെ ഇക്വിറ്റികളാണ് ലഭിക്കുക. കാര്‍ലൈലിന്റെ കുറഞ്ഞത് ഏഴ് ബി737-800 കളും മൂന്ന് ബി737-900 (ഇആര്‍) ആണ് സ്‌പൈസ്‌ജെറ്റ് ഉപയോഗിക്കുന്നത്.

X
Top