നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

സ്‌പൈസ്‌ജെറ്റിന് 789 കോടിയുടെ നഷ്ടം

ഡൽഹി: ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയും മൂലം ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ സ്‌പൈസ് ജെറ്റിന്റെ അറ്റനഷ്ടം 789 കോടി രൂപയായി വർദ്ധിച്ചു. വലിയ പ്രതിസന്ധികളിലൂടയാണ് കമ്പനി കടന്ന് പോകുന്നത്. 2021 ജൂണിൽ അവസാനിച്ച പാദത്തിലെ വിമാനക്കമ്പനിയുടെ അറ്റനഷ്ട്ടം 729 കോടി രൂപയായിരുന്നു.

കഴിഞ്ഞ നാലാം പാദത്തിൽ 458 കോടി രൂപയുടെ നഷ്ടമാണ് എയർലൈൻ രേഖപ്പെടുത്തിയത്. അതേസമയം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ പുരോഗതിയെയും വീണ്ടെടുക്കലിനെയും സ്വാധീനിച്ച ഏറ്റവും കഠിനമായ പ്രവർത്തന അന്തരീക്ഷമാണ് ഈ അടുത്ത കാലത്തായി വ്യവസായം സാക്ഷ്യം വഹിക്കുന്നതെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

കൂടാതെ നിക്ഷേപ ബാങ്കർമാരിൽ നിന്ന് 200 മില്യൺ ഡോളർ വരെ സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു. 13.6% ആഭ്യന്തര വിപണി വിഹിതമുള്ള ഒരു ഇന്ത്യൻ ബജറ്റ് എയർലൈനാണ് സ്പൈസ് ജെറ്റ്. 64 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർലൈൻ പ്രതിദിനം 630 ഫ്ലൈറ്റ് സർവിസുകൾ നടത്തുന്നു.

X
Top