ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്‌പൈസ് ജെറ്റ് 270 കോടി കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്‌പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടൻ കാശാക്കി പണം കലാനിധി മാരന് നൽകണമെന്ന് സുപ്രീംകോടതി.

കലാനിധി മാരനും അദ്ദേഹത്തിന്റെ കൽ എയർവേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടക്കാല വിധിയുടെ പലിശ ഇനത്തിൽ 75 കോടി രൂപ മൂന്നുമാസത്തിനകം നൽകാനും നിർദേശിച്ചു.

578 കോടി രൂപ നൽകാനായിരുന്നു നേരത്തേ ഡൽഹി ഹൈകോടതി വിധിച്ചത്. അതിൽ 308 കോടി രൂപ ഇതിനകം നൽകി. ശേഷിക്കുന്ന തുകയും പലിശയും നൽകാനാണ് സുപ്രീംകോടതി വിധി.

ഓഹരി കൈമാറ്റത്തർക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാൻ എയർലൈൻസിനോട് 2020 നവംബർ രണ്ടിന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്‌പൈസ് ജെറ്റ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

X
Top