അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

മുഖ്യ പലിശ 0.75 ശതമാനം കുറയുമെന്ന് എസ്ബിഐ

കൊച്ചി: അടുത്ത സാമ്ബത്തിക വർഷത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ മുക്കാല്‍ ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും സാമ്പത്തിക മേഖലയിലെ തളർച്ചയും മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ശരാശരി 3.9 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതിനാല്‍ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി റിസർവ് ബാങ്ക് പലിശ കുത്തനെ കുറയ്ക്കാൻ തയ്യാറായേക്കും.

X
Top