യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

എംപിസി യോഗം ജൂണ്‍ 6 ന്, പലിശ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കാതെ എസ്ബിഐ

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗ് തയ്യാറാകും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം കേന്ദ്രബാങ്ക് കുറച്ചേയ്ക്കും. ജൂണ്‍ 8 വരെയാണ് എംപിസി യോഗം.

ഇതിന് മുന്‍പ് ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ ആര്‍ബിഐ വിസമ്മതിച്ചിരുന്നു. അതേസമയം 2022 മാര്‍ച്ച് മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് 2023 ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 4.7 ശതമാനമായി.

ആര്‍ബിഐ സഹന പരിധിയായ 2-6 ശതമാനത്തിനുള്ളിലാണ് നിലവില്‍ ചില്ലറ പണപ്പെരുപ്പം. മാത്രമല്ല 18 മാസത്തെ താഴ്ചയിലുമാണ്.റിപ്പോ നിരക്ക് നിലവില്‍ 6.5 ശതമാനമാണ്.

”പണലഭ്യത മിച്ചമായി തുടരുന്നതിനാല്‍ വിപണിയില്‍ നിന്നും പിന്മാറാനുള്ള ശ്രമം ആര്‍ബിഐ തുടര്‍ന്നേയ്ക്കാം,”എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പണലഭ്യത മിച്ചം നിലവില്‍ 2.4 ലക്ഷം കോടിയാണെന്നും 2000 രൂപയുടെ നിക്ഷേപങ്ങള്‍ ഏറുന്നതിനാല്‍ അതിനിയും ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൂടാതെ ഒക്ടോബര്‍ വരെ പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയായിരിക്കും. ഇതോടെ 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ അനുമാനം താഴ്ത്താന്‍ കേന്ദ്രബാങ്ക് തയ്യാറാകും. വളര്‍ച്ചാ നിരക്ക് അനുമാനം നവീകരിക്കാനുള്ള സാധ്യതയും എസ്ബിഐ തള്ളികളയുന്നില്ല.

X
Top