എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സത്യ ഏജന്‍സീസ് ഐപിഒക്ക്

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് റീട്ടെയില്‍ കമ്പനിയായ സത്യ ഏജന്‍സീസ് ലിമിറ്റഡ് ഓഹരിവിപണി യിലേക്ക് എത്തുന്നു. പ്രാഥമിക പൊതു ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാരംഭ രേഖകള്‍ സമര്‍പ്പിച്ചു. ഐപിഒയിലൂടെ 600 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രമോട്ടര്‍മാരുടെ 300 കോടിയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും 300 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐപിഒയിലൂടെ സമാഹരിക്കുന്ന പണത്തില്‍ 35 കോടി കടം തീര്‍ക്കാനും 175 കോടി യുണിലെറ്റ് അപ്ലയന്‍സസിനെ ഏറ്റെടുക്കാനുമായി ചെലവഴിക്കും. ബാക്കി തുക കമ്പനിയുടെ പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 3,496 കോടിയായിരുന്നു. 46 കോടിയാണ് നികുതി കഴിഞ്ഞുള്ള ലാഭം. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിലായി 392 ഇലക്ട്രോണിക്‌സ് റീടെയില്‍ സ്‌റ്റോറുകളും 35 മൊബൈല്‍ റീടെയില്‍ സ്‌റ്റോറുകളുമുണ്ട്.

എല്‍ജി, ബ്ലൂസ്റ്റാര്‍, ഡെയ്കിന്‍, വേള്‍പൂള്‍, ഹയര്‍ തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളുമായി കമ്പനിക്ക് വാണിജ്യബന്ധമുണ്ട്.

X
Top