ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഇന്ത്യയില്‍ 70,000 കോടിയുടെ നിക്ഷേപവുമായി റഷ്യന്‍ കമ്പനി

ന്ത്യയുടെ ഊര്‍ജ്ജ- ഇന്ധന ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുനഃരുപയോഗ ഊര്‍ജ്ജത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യകതയ്ക്ക് ഒട്ടും കുറവുണ്ടാകുന്നില്ല.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരില്‍ ഒരാളാണ് ഇന്ത്യ. മൊത്തം ആവശ്യകതയുടെ സിംഹഭാഗവും (80- 85%) ഇന്ത്യ ഇറക്കുമതി വഴി നിര്‍വേറ്റുന്നു. അതിനാല്‍ തന്നെ എണ്ണയുമായി ബന്ധപ്പെട്ട് ചെറിയ പ്രതിസന്ധികള്‍ പോലും ഇന്ത്യയ്ക്ക് കനത്തതാണ്.

റഷ്യന്‍ എണ്ണയും ഇന്ത്യയും
ആഗോള എണ്ണവിലയിലും കുറഞ്ഞ വിലയ്ക്ക് എണ്ണ വാഗ്ദാനം ചെയ്യുന്ന റഷ്യ ഇന്ത്യയുടെ പ്രധാന എണ്ണ പങ്കാളിയാകാനുള്ള കാരണവും ഇതുതന്നെ. യുക്രൈന്‍ യുദ്ധത്തിനു ശേഷം കടുത്ത ഉപരോധമാണ് യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് റഷ്യ നേരിടുന്നത്.

റഷ്യയുമായി കൈകൊടുക്കുന്നവര്‍ക്ക് 500% നികുതി ചുമുത്തുമെന്ന ഭീഷണിയും ട്രംപില്‍ നിന്നുണ്ട്. അതേസമയം ഇന്ത്യയുടെ എണ്ണ വിപണിയില്‍ 70,000 കോടി രൂപയുടെ നിക്ഷേപമാണ് റഷ്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന് വിമര്‍ശനം
റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജി ഇന്ത്യന്‍ വിപണികളില്‍ സ്വാധീനം നേടികൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ക്കും മറ്റുമായി ഇന്ത്യയില്‍ 70,000 കോടി രൂപയുടെ പ്രധാന നിക്ഷേപമാണ് റഷ്യന്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങളെ കമ്പനി ശക്തമായി വിമര്‍ശിക്കുകയും, ഇവ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും പറയുന്നു.

ഇക്കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കു മേല്‍ 18-ാം റൗണ്ട് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എണ്ണ, മറ്റ് കയറ്റുമതികള്‍ എന്നിവയില്‍ നിന്നു റഷ്യ നേടുന്ന വരുമാനം കുറയ്ക്കുക എന്നതാണ് ഈ ഉപരോധങ്ങളുടെ പ്രധാന ലക്ഷ്യം. ഈ റൗണ്ടില്‍ നയാര എനര്‍ജിയും തിരിച്ചടി നേരിടുന്നു.

ഇന്ത്യയിലെ നയാരയും റഷ്യന്‍ ബന്ധവും
അതേസമയം പല യൂറോപ്യന്‍ രാജ്യങ്ങളും വിവിധ മാര്‍ഗങ്ങള്‍ വഴി റഷ്യന്‍ ഊര്‍ജ്ജത്തിന്റെ ഇറക്കുമതി തുടരുന്നു. ഇന്ത്യയും കഴിഞ്ഞ മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു.

ഇതിനു പ്രധാന കാരണം ഇറാന്‍- ഇസ്രായേല്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളായിരുന്നു. റഷ്യന്‍ എണ്ണ മാത്രം സംസ്‌കരിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയെ യൂറോപ്യന്‍ യൂണിയന്‍ ശിക്ഷിക്കുന്നുവെന്നാണ് നയാരയുടെ വാദം.

നേരത്തേ എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനര്‍ജിയില്‍ റഷ്യയുടെ റോസ്നെഫ്റ്റിന് 49.13 ശതമാനം ഓഹരികളുണ്ട്.

ഇന്ത്യയില്‍ പെട്രോള്‍- ഡീസല്‍ വിപ്ലവം?
ഇന്ത്യ എന്ന വമ്പന്‍ വിപണിയെ എന്തയാലും റഷ്യ കൈവിടില്ലെന്ന് ഉറപ്പാണ്. രാജ്യത്തിന്റെ ഇന്ധന- ഊര്‍ജ്ജ ആവശ്യകത വര്‍ധിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇതു മുന്നില്‍ കണ്ടാണ് റഷ്യന്‍ കമ്പനിയുടെ ഇന്ത്യന്‍ ഇടപെടലുകള്‍.

ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയുള്ള ഒരു വലിയ എണ്ണ ശുദ്ധീകരണശാല നയാര എനര്‍ജി നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തുടനീളം 6,750 -ലധികം പെട്രോള്‍ പമ്പുകളും നടത്തുന്നുണ്ട്. ഇവിടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യവും ശ്രദ്ധിക്കണം.

ഇന്ത്യ ഇംപാക്ട്?
റഷ്യന്‍ കമ്പനിക്കു മേലുള്ള പുതിയ ഉപരോധങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റോസ്നെഫ്റ്റും, നയാര എനര്‍ജിയും പറയുന്നു. റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നത, യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ 15 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന പെട്രോളിയം കയറ്റുമതിയെയും ബാധിച്ചേക്കും.

കേസാനി എന്റര്‍പ്രൈസസ് എന്ന സ്വകാര്യ നിക്ഷേപ ഗ്രൂപ്പ് വഴിയാണ് റഷ്യന്‍ കമ്പനികള്‍ നയാരയുമായി ബന്ധപ്പെട്ടിരിക്കുന്നത്. യുണൈറ്റഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്സ് (യുസിപി), ഹാര ക്യാപിറ്റല്‍ സാള്‍ എന്നീ രണ്ട് റഷ്യന്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് കെസാനി പ്രവര്‍ത്തിക്കുന്നത്.

ഇവരുടെ നയാരയിലെ പങ്കാളിത്തം 49.13% ആണ്. അതേസമയം റിഫൈനറിയിലെ ഓഹരികള്‍ വിറ്റ് പുറത്തുകടക്കാന്‍ റോസ്‌നെഫ്റ്റ് പദ്ധതിയിടുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

X
Top