ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റെക്കോര്‍ഡ് താഴ്ചയില്‍ രൂപ

ന്യൂഡല്‍ഹി: ഡോളറിന്റെ ശക്തിപ്പെടല്‍ കാരണം തുടര്‍ച്ചയായി ദുര്‍ബലമാവുകയാണ് രൂപ. 82.33 ന്റെ റെക്കോര്‍ഡ് ഇടിവാണ് ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. മുന്‍ ക്ലോസിംഗില്‍ നിന്നും 0.54 ശതമാനം കുറവാണ് ഇത്.

എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും രൂപയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളില്‍ 7 ശതമാനം ഉയര്‍ന്ന് ബാരലിന് 95 ഡോളറിലാണ് ബ്രെന്റ് സൂചികയുള്ളത്. എണ്ണവില ഉയരുന്ന പക്ഷം രൂപ വീണ്ടും ദുര്‍ബലമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

10 വര്‍ഷ ബോണ്ട് യീല്‍ഡ് ഏഴ് സെഷനുകളില്‍ 20 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.455% ക്ലോസ് ചെയ്തു. പ്രധാന കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.0.36 ശതമാനം ഉയര്‍ന്ന് 112.12 നിരക്കിലായിട്ടുണ്ട്.

ഡോളറിന്റെ ശക്തിപ്പെടല്‍, എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം എന്നിവയോടൊപ്പം ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.5 ശതമാനമായി കുറച്ചതും രൂപയെ തകര്‍ച്ചിയിലേയ്ക്ക് നയിച്ചു.

X
Top