ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡോളറിനെതിരെ രൂപ ദുര്‍ബലമായി

മുംബൈ: ഡോളറിനെതിരെ രൂപ, തിങ്കളാഴ്ച 14 പൈസ ദുര്‍ബലമായി. 82.53 നിരക്കിലായിരുന്നു ക്ലോസിംഗ്. ഡോളറിന്റെ ശക്തിപ്പെടലും ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്.

82.47 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 82.53 നിരക്കിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച 82.39 ലാണ് കറന്‍സി ക്ലോസ് ചെയ്തത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.09 ശതമാനമുയര്‍ന്ന് 104.10 നിരക്കിലെത്തിയിട്ടുണ്ട്.

ബ്രെന്റ് അവധി 1.17 ശതമാനമുയര്‍ന്ന് ബാരലിന് 77.02 ഡോളറിലെത്തി. പ്രതിദിനം ദശലക്ഷം ബാരല്‍ ഉത്പാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ അറിയിപ്പാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ത്തിയത്.

ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 230.95 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 62778.06 ലെവലിലും നിഫ്റ്റി 52.45 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 18586.55 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 658.8 കോടി രൂപയുടെ അറ്റ വില്‍പന നടത്തിയിരുന്നു.

X
Top