ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റബര്‍ വില രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍, ടയര്‍ കമ്പനികള്‍ നേട്ടത്തില്‍

മുംബൈ: ടയര്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുന്നത് തുടര്‍ന്നു. അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയര്‍ തുടങ്ങിയ ടയര്‍ കമ്പനികള്‍ തിങ്കളാഴ്ച 9 ശതമാനത്തിലധികമാണ് ഉയര്‍ച്ച കൈവരിച്ചത്. പ്രകൃതിദത്ത റബര്‍ വില മൂന്നാം പാദത്തില്‍ 24 ശതമാനം ഇടിവ് നേരിട്ടിരുന്നു.

കേരളത്തില്‍ വില 11 ശതമാനവും ബ്യൂട്ടേഡിയന്‍ ഒരു ശതമാനവും കുറഞ്ഞു. ഇത് ടയര്‍ കമ്പനികളുടെ മാര്‍ജിന്‍ വര്‍ധനവ് ഉറപ്പാക്കി. കൂടാതെ കഴിഞ്ഞ കാലയളവിലെ മൂലധന ചെലവിന്റെ നേട്ടങ്ങളുമുണ്ട്.

ഡാറ്റ അനുസരിച്ച്, റബ്ബറിന്റെ വാര്‍ഷിക ആഗോള ഉല്‍പാദനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഉപഭോഗം അതിനനുസരിച്ച് വളരുന്നില്ല.

വിപണി ഉത്പാദന സീസണിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത് റബ്ബര്‍ വിലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) ഡയറക്ടര്‍ ജനറല്‍ രാജീവ് ബുദ്ധരാജ പറയുന്നു. ചൈനീസ് ഡിമാന്റും വളരെ താഴ്ന്നു.

കൂടാതെ, ടോക്കിയോ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് റബ്ബര്‍ സൂചിക 6,7 മാസത്തിനുള്ളില്‍ ഇടിവിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. ബുദ്ധരാജ പറയുന്നതനുസരിച്ച് കഴിഞ്ഞ രണ്ട് പാദങ്ങളിലായി ഇന്ത്യയില്‍ ഒഇഎം ഡിമാന്‍ഡ് മന്ദഗതിയിലാണ്. എന്നിരുന്നാലും, ജനുവരിയില്‍, ഇത് ഉയരും.

ഈ കുതിപ്പ് റബ്ബര് മേഖലയില് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിദേശ ബ്രോക്കറേജ് മോര്‍ഗന്‍ സ്റ്റാന്‍ലി ടയര്‍ സ്‌റ്റോക്കുകളില്‍ ബുള്ളിഷ് ആണ്. ‘ഇക്വിറ്റിയിലെ വര്‍ദ്ധിച്ചുവരുന്ന വരുമാനം, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലെ മെച്ചപ്പെടുത്തല്‍ എന്നിവ അപ്പോളോ ടയറുകളുടെ ഒന്നിലധികം റീറേറ്റിംഗിന് കാരണമാകും, ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

355 രൂപ ലക്ഷ്യവില നിശ്ചയിച്ച് അപോളോ ടയേഴ്‌സ് ഓഹരി വാങ്ങാന്‍ യുബിഎസും നിര്‍ദ്ദേശിക്കുന്നു.

X
Top