ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

റബ്ബർ വില ഒരാഴ്ചയ്ക്കിടെ അഞ്ചുരൂപ ഇടിഞ്ഞു

കോട്ടയം: ചരക്കിന്റെ ലഭ്യതക്കുറവും മികച്ച അന്താരാഷ്ട്ര സാഹചര്യവും ഉണ്ടെങ്കിലും റബ്ബറിൽ വൻ വിലയിടിവ്. ഒന്നര ആഴ്ചയ്ക്കിടെ അഞ്ച് രൂപയോളമാണ് ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് കുറഞ്ഞത്. ആർ.എസ്.എസ്. നാലിന് പോയ വാരം 179 രൂപയായിരുന്നത് ഇടിഞ്ഞ് ശനിയാഴ്ച 174 രൂപ വരെയായി.

ടയർകമ്പനികൾ അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇറക്കുമതി നടത്തി ചരക്ക് ശേഖരം വർധിപ്പിച്ചതിനാൽ ആഭ്യന്തര വിപണിയിൽനിന്ന് വലിയ ആവേശത്തിൽ വാങ്ങുന്നില്ല.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആർ.എസ്.എസ്. നാലിന്റെ വില 190 എത്തിയപ്പോഴും തദ്ദേശീയമായി വേണ്ടത്ര ചരക്ക് കിട്ടാനില്ലായിരുന്നു. ഉള്ള ഷീറ്റ് വിൽക്കാതെ കൃഷിക്കാരും വ്യാപാരികളും പിടിച്ചുവെക്കുകയുംചെയ്തു. ദൗർലഭ്യം കണക്കിലെടുത്ത് ഇറക്കുമതി ഒാർഡർ മുടക്കിയില്ലെന്ന് ടയർകമ്പനികൾ പറയുന്നു.

പ്ലാന്റ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാൻ ഇറക്കുമതിക്ക് പ്രേരിതരാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില കൂടിനിന്നത് മൂലമുള്ള നഷ്ടം പരിഗണിച്ചില്ലെന്നും അവർ പറയുന്നു.

വേനൽമഴ കാര്യമായി കിട്ടിത്തുടങ്ങിയതോടെ കർഷകർ ടാപ്പിങ് ആരംഭിച്ചിട്ടുണ്ട്. പരിമിതമായ തോതിൽ റബ്ബർ വിപണിയിലേക്ക് വരുന്നു. പക്ഷേ, കാര്യമായി പിടിച്ചുവെക്കാതെ അവർ വിറ്റൊഴിയാൻ ശ്രമിക്കുന്നു. ഇതും വിലക്കുറവിന് കാരണമായി.

തദ്ദേശീയവില 200 കടത്തുകയെന്ന ലക്ഷ്യത്തോടെ റബ്ബർബോർഡ് കയറ്റുമതിക്കാർക്ക് സഹായം പ്രഖ്യാപിച്ചെങ്കിലും കയറ്റുമതി കാര്യമായി നടന്നിട്ടില്ല. ഇതും വിപണിക്ക് തിരിച്ചടിയായി.

X
Top