ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

5956 കോടിയുടെ 2000 രൂപ നോട്ടുകള്‍ സര്‍ക്കുലേഷനിലുണ്ടെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പിന്‍വലിക്കപ്പെട്ടിട്ടും 2000 രൂപ നോട്ടുകള്‍ ഇപ്പോഴും സിസ്റ്റത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).5956 കോടി രൂപയുടെ നോട്ടുകളാണ് സര്‍ക്കുലേഷനിലുള്ളത്.

2023 മെയ് മാസത്തില്‍ 3.56 ലക്ഷം കോടി രൂപയുടേതായിരുന്നു ഇത്. 98.33 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി.

അവശേഷിക്കുന്നവ തിരിച്ചുനല്‍കാം
നോട്ടുകള്‍ ഇപ്പോഴും തിരിച്ചുനല്‍കാവുന്നതാണ്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളുള്‍പ്പടെ രാജ്യത്തുടനീളമുള്ള പ്രാദേശിക ഇഷ്യു ഓഫീസുകളില്‍ സൗകര്യം ലഭ്യമാണ്.കൂടാതെ ഇന്ത്യ പോസ്റ്റ് വഴി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ആര്‍ബിഐയിലേയ്ക്ക് നേരിട്ട് നോട്ടുകള്‍ അയക്കാം. പകരം നോട്ടുകള്‍ കേന്ദ്രബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.

പശ്ചാത്തലം
സംവിധാനത്തിലുള്ള നോട്ടുകള്‍ പൂഴ്ത്തിവയ്ക്കപ്പടാനോ അനൗപചാരിക ഇടപാടുകളില്‍ ഉപയോഗിക്കാനോ സാധ്യതയുണ്ടെന്ന് ആര്‍ബിഐ തിരിച്ചറിയുന്നു. കൂടാതെ കേന്ദ്രബാങ്കിന്റെ ആശയവിനിമയ, പൊതുജന സമ്പര്‍ക്ക ശ്രമങ്ങളുടെ ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നു.

2023 മെയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം ആര്‍ബിഐ പ്രഖ്യാപിച്ചത്. നിരോധിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ട്. എന്നാല്‍ ബാങ്കുകളും ബിസിനസുകളും ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു.

X
Top