ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ഹാക്കര്‍മാര്‍ 12.48 കോടി രൂപ തട്ടിയെടുത്തു, കോ-ഓപറേറ്റീവ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി

ന്യൂഡല്‍ഹി: സൈബര് സുരക്ഷാ ചട്ടക്കൂട് പാലിക്കാത്തതിന് എപി മഹേഷ് കോ-ഓപ്പറേറ്റീവ് അര്ബന് ബാങ്കിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) 65 ലക്ഷം രൂപ പിഴ ചുമത്തി. ആദ്യമായാണ് ഇത്തരമൊരു കുറ്റത്തിന് കേന്ദ്രബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് ശിക്ഷ നല്‍കുന്നത്.സമഗ്രമായ സൈബര്‍ ഓഡിറ്റിലും ഹൈദരാബാദ് പോലീസ് അന്വേഷണത്തിലും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഹാക്കര്‍മാര്‍ ബാങ്കില്‍ നിന്നും 12.48 കോടി രൂപ തട്ടിയെടുത്തിരുന്നു. തുടര്‍ന്നാണ് സൈബര്‍ സുരക്ഷാ ചട്ടക്കൂട് പാലിച്ചില്ലെന്ന് ആര്‍ബിഐ തിരിച്ചറിഞ്ഞത്. 2022 ജനുവരി 24നാണ് കോടികളുടെ ഓണ്‍ലൈന്‍ ബാങ്ക് കവര്‍ച്ച നടന്നത്.

മഹേഷ് എപി ബാങ്ക് അക്കൗണ്ടുകളില്‍ ഹാക്കര്‍ അതിക്രമിച്ച് കയറി 12.48 കോടി രൂപ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാര്‍ക്ക് ഹാക്കര്‍മാര്‍ നിരവധി ഫിഷിംഗ് ഇമെയിലുകള്‍ അയച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ക്ഷുദ്രവെയറുകള്‍ ബുദ്ധിപൂര്‍വ്വം മറച്ചുവച്ച് ഇ-മെയിലുകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അയക്കുകയായിരുന്നു.

X
Top