നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ‌‌ഏറെ ആശ്വാസം പകർന്ന് ജനുവരിയിൽ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു.

ഡിസംബറിൽ നാണയപ്പെരുപ്പം 5.69 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിൽ താഴെയാണിത്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ഗുണമായത്. പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില അവലോകന കാലയളവിൽ കുറഞ്ഞു.

നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാലാണ് ഫെബ്രുവരിയിലെ ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ തയ്യാറാവാതിരുന്നത്.

X
Top