തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

പണപ്പെരുപ്പത്തിൽ ആശ്വാസം, ഇനിയും താഴും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. ഇതു 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡിസംബറിൽ 5.22 ശതമാനമായിരുന്നത് ജനുവരിയിൽ 4.5 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പണപ്പെരുപ്പം കുറയുന്നതു കൂടി പരിഗണിച്ചാണ് പലിശഭാരം കാൽ ശതമാനം കുറച്ചത്.

നടപ്പുവർഷം (2024-25) പണപ്പെരുപ്പം ശരാശരി 4.8 ശതമാനമായിരിക്കുമെന്ന മുൻയോഗത്തിലെ വിലയിരുത്തൽ ഇന്നും എംപിസി നിലനിർത്തി. 4.5 ശതമാനമാണ് ഈ ജനുവരി-മാർച്ചിൽ പ്രതീക്ഷിക്കുന്നത്.

അടുത്ത ഏപ്രിൽ-ജൂണിലെ അനുമാനം 4.6ൽ നിന്ന് 4.5 ശതമാനത്തിലേക്ക് കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 4 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇതു 3.8 ശതമാനത്തിലേക്ക് താഴും. അടുത്ത ജനുവരി-മാർച്ചിൽ 4.2 ശതമാനവും പ്രതീക്ഷിക്കുന്നു.

അതായത്, 2025ൽ പൊതുവേ പണപ്പെരുപ്പം ആശ്വാസതലത്തിലായിരിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. മികച്ച റാബി സീസണും മെച്ചപ്പെട്ട മൺസൂണുമാണ് കരുത്താവുക. ഫലത്തിൽ, 2025ൽ റിസർവ് ബാങ്ക് ഇനിയും റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയേറെ.

X
Top