ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പണപ്പെരുപ്പത്തിൽ ആശ്വാസം, ഇനിയും താഴും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കുന്നത്. ഇതു 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഡിസംബറിൽ 5.22 ശതമാനമായിരുന്നത് ജനുവരിയിൽ 4.5 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. പണപ്പെരുപ്പം കുറയുന്നതു കൂടി പരിഗണിച്ചാണ് പലിശഭാരം കാൽ ശതമാനം കുറച്ചത്.

നടപ്പുവർഷം (2024-25) പണപ്പെരുപ്പം ശരാശരി 4.8 ശതമാനമായിരിക്കുമെന്ന മുൻയോഗത്തിലെ വിലയിരുത്തൽ ഇന്നും എംപിസി നിലനിർത്തി. 4.5 ശതമാനമാണ് ഈ ജനുവരി-മാർച്ചിൽ പ്രതീക്ഷിക്കുന്നത്.

അടുത്ത ഏപ്രിൽ-ജൂണിലെ അനുമാനം 4.6ൽ നിന്ന് 4.5 ശതമാനത്തിലേക്ക് കുറച്ചു. ജൂലൈ-സെപ്റ്റംബറിലെ പ്രതീക്ഷ 4 ശതമാനമാണ്. ഡിസംബർപാദത്തിൽ ഇതു 3.8 ശതമാനത്തിലേക്ക് താഴും. അടുത്ത ജനുവരി-മാർച്ചിൽ 4.2 ശതമാനവും പ്രതീക്ഷിക്കുന്നു.

അതായത്, 2025ൽ പൊതുവേ പണപ്പെരുപ്പം ആശ്വാസതലത്തിലായിരിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. മികച്ച റാബി സീസണും മെച്ചപ്പെട്ട മൺസൂണുമാണ് കരുത്താവുക. ഫലത്തിൽ, 2025ൽ റിസർവ് ബാങ്ക് ഇനിയും റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയേറെ.

X
Top