യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

റിലയൻസ് റീട്ടെയ്ൽ ഐപിഒയ്ക്ക് ഒരു വര്‍ഷം കൂടി

ടുത്ത വർഷം റിലയൻസ് ജിയോയുടെ ഐപിഒയുണ്ടാകുമെന്ന് റിലയൻസിന്റെ വാർഷിക പൊതു യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം റിലയൻസ് റീട്ടയ്ൽ ഐപിഒയ്ക്കും കമ്പനി ഒരുങ്ങുന്നു. ലിസ്റ്റിങിനു മുന്നോടിയായി റിലയൻസ് റീട്ടെയ്ൽ മൂല്യം 20,000 കോടി ഡോളറിലെക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് ചെയർമാൻ മുകേഷ് അംബാനിയെന്ന് അടുത്ത ബന്ധമുള്ളവർ പറയുന്നു.

രാജ്യത്തെ റീട്ടെയ്ൽ വമ്പനായ കമ്പനിയുടെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റിലയൻസ് കൺസ്യൂമർ പ്രൊഡക്ടസിൽ നിന്ന് വേർപെടുത്താനുള്ള ചെയ്യാനുള്ള തയാറെടുപ്പിലാണ്. റിലയൻസ് കൺസ്യൂമറിന്റെ ഈ വിഭജിക്കൽ (ഡീമെർജർ) നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണറിയുന്നത്. ഇതിന് സെബിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.

2027 ഓടെ ഓഹരി വിപണിയിലേക്ക്
ഇതോടെ റിലയന്‍സ് റീട്ടെയ്ൽ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയാകും. ഒപ്പം നിലവിലുള്ള ലാഭകരമല്ലാത്ത സ്റ്റോറുകൾ അടച്ചുപൂട്ടി പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതോടെ ലക്ഷ്യമിടുന്ന പോലെ വാല്യുവേഷൻ മെച്ചപ്പെടുത്താനും 2027 ഓടെ ഓഹരി വിപണിയിലേക്ക് കടക്കാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. റിലയന്‍സ് ജിയോ ഐപിഒയ്ക്ക് ശേഷമായിരിക്കും ഇത്.

ലിസ്റ്റിങ് വേളയില്‍ നിലവിലെ നിക്ഷേപകരായ സിങ്കപ്പൂരിലെ ജിഐസി, അബുദാബി ഇൻവസ്റ്റ്മെന്റ് അതോരിറ്റി, ഖത്തർ ഇന്‍വസ്റ്റ്മെന്റ് അതോരിറ്റി, സിൽവർ ലേക്ക് തുടങ്ങിയവർക്ക് വേണമെങ്കിൽ കമ്പനിയിൽ നിന്ന് പുറത്ത് പോകാന്‍ അവസരമുണ്ടാകും.

പ്രവർത്തനലാഭം ഇരട്ട അക്കത്തിലെത്തിക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി നേട്ടം നൽകാത്ത സ്റ്റോറുകൾ അടച്ചു പൂട്ടുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് റീട്ടെയ്ൽ 3,870 കോടി ഡോളറിന്റെ മൊത്തവരുമാനവും 290 കോടി ഡോളറിന്റ പ്രവർത്തന ലാഭവും നേടി.

X
Top