യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്‍ബിഎല്‍ ബാങ്ക് ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 46 ശതമാനമുയര്‍ന്ന് 200 കോടി രൂപ

മുംബൈ: ജൂണ്‍ പാദത്തില്‍ സമ്മിശ്ര സംഖ്യകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും, വരും പാദങ്ങളില്‍ മാര്‍ജിനുകളും ലാഭക്ഷമതയും വീണ്ടെടുക്കുമെന്ന് ആര്‍ബിഎല്‍ ബാങ്ക്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്ക് 200 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

നാലാം പാദത്തിലെ 69 കോടി രൂപയില്‍ നിന്നുള്ള മികച്ച മെച്ചപ്പെടലാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 371.5 കോടി രൂപയേക്കാള്‍ വളരെ കുറവ്. ‘മാര്‍ജിനുകള്‍ താഴേക്ക് പോയെങ്കിലും മൂന്നാം പാദത്തെ അപേക്ഷിച്ച് പുരോഗതി കാണാന്‍ കഴിയും,’ എംഡിയും സിഇഒയുമായ ആര്‍ സുബ്രഹ്‌മണ്യകുമാര്‍ പറഞ്ഞു. നിക്ഷേപ നിരക്കുകളിലെ കുറവ് രണ്ട്, മൂന്ന് പാദങ്ങളില്‍ പ്രതിഫലിക്കുമെന്നും ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫലങ്ങള്‍ രണ്ടാംപാദം മുതല്‍ ലഭ്യമാകും. ‘മുന്നോട്ട് പോകുമ്പോള്‍ 14-15 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’

ബാങ്കിന്റെ സ്റ്റാന്റലോണ്‍ വരുമാനം 4476 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 4510 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 3441 കോടി രൂപയില്‍ സ്ഥിരമായി. പ്രവര്‍ത്തനലാഭം 861 കോടി രൂപയില്‍ നിന്നും കുറഞ്ഞ് 702.9 കോടി രൂപയിലെത്തി.

X
Top