ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

നിരക്ക് വര്‍ധന സ്വാധീനം ചെലുത്തിയില്ല, രാജ്യത്ത് ഭവനവില ഉയര്‍ന്നു

മുംബൈ: നിരക്ക് വര്‍ധനയുടെ സ്വാധീനം ഭവനവിലയില്‍ പ്രതിഫലിച്ചില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍ബിഐ അഖിലേന്ത്യ ഭവന വില സൂചിക (എച്ച്പിഐ) 2022-23 മൂന്നാം പാദത്തില്‍ 2.79 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു.

നിലവില്‍ 302 ലെവലിലുള്ള സൂചിക, നിരക്ക് വര്‍ധനവില്ലാത്ത തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.1 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്.ഇതിനര്‍ത്ഥം, ആര്‍ബിഐ നയങ്ങള്‍ ഇക്കുറി ഭവനവിലയില്‍ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ്.

തുടര്‍ച്ചയായി നോക്കുമ്പോള്‍, സെപ്തംബര്‍ പാദത്തേക്കാള്‍ 1.34 ശതമാനത്തിന്റെ വളര്‍ച്ചയാണ് സൂചകയിലുണ്ടായിരിക്കുന്നത്. ലഖ്‌നൗ, കൊല്‍ക്കത്ത, ജയ്പൂര്‍ നഗരങ്ങളില്‍ മാത്രമാണ് വില ചുരുങ്ങല്‍ അനുഭവപ്പെട്ടത്. മറ്റ് നഗരങ്ങളിലെല്ലാം വിലവര്‍ധിച്ചു.

മുംബൈയില്‍ എച്ച്പിഐ മുന്‍വര്‍ഷത്തെ 286 ല്‍ നിന്നും 292.9 ലെവലിലെത്തിയപ്പോള്‍ ഡല്‍ഹിയില്‍ 327.7 ല്‍ നിന്നും 336.8 ലെവലിലേയ്ക്കും ബെംഗളൂരുവില്‍ 315.9 ലെവലില്‍ നിന്നും 331.1 ലെയ്ക്കുമായിരുന്നു വളര്‍ച്ച. കൊച്ചിയില്‍ 310.1 ല്‍ നിന്നും 332.3 ലെയ്ക്ക് എച്ച്പിഐ കുതിച്ചു.

പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ 2022 മെയ് മാസം നിരക്ക് ഉയര്‍ത്തുകയാണ് കേന്ദ്രബാങ്ക്. ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് അവര്‍ തയ്യാറായി. റിപ്പോ നിരക്ക് 6.50 ശതമാനത്തിലെത്തിയിട്ടും വിലവര്‍ധനവിന് ശമനമുണ്ടായില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തിലും ഉയര്‍ന്നിരുന്നു. ഇതോടെ ഏപ്രിലിലും കേന്ദ്രബാങ്ക് നിരക്ക് വര്‍ധനവിന് മുതിരുമെന്ന കാര്യം വ്യക്തമായി. ചെറുകിട പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകുമ്പോള്‍ ഭവനവിലയില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

X
Top