യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ചെറിയ തോതിലുള്ള നിരക്ക് വര്‍ദ്ധനവിലേയ്ക്ക് ആര്‍ബിഐ തിരിയുമെന്ന് പ്രവചനം

ന്യൂഡല്‍ഹി: ചെറിയ നിരക്ക് വര്‍ധനവുകളിലൂടെ പണനയം കര്‍ശനമാക്കുന്ന രീതി ആയിരിക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ന്ന് അവലംബിക്കുകയെന്ന് കാപിറ്റല്‍ എക്കണോമിക്‌സിലെ സീനിയര്‍ ഇന്ത്യ എക്കണോമിസ്റ്റ് ശിലന്‍ ഷാ. 50 ബിപിഎസ് വര്‍ദ്ധനവുമായി സെപ്തംബര്‍ അവസാനം വരെ ആര്‍ബിഐ പലിശ നിരക്ക് കര്‍ശനമാക്കല്‍ തുടര്‍ന്നുവെന്നും ഇനി നയങ്ങള്‍ ലഘൂകരിക്കാന്‍ അംഗങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു.

വളര്‍ച്ചയില്‍ നിന്ന് പണപ്പെരുപ്പത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മെയ് മുതല്‍ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്കാണ് മോണിറ്ററി പോളിസി കമ്മിറ്റി തയ്യാറായത്. ക്രമേണയുള്ള 40-50 ബേസിസ് പോയന്റ് വര്‍ധനവാണ് ഇതിനായി വരുത്തിയത്. ഇനിയുള്ളത്‌ 25 ബേസിസ് പോയിന്റിലേയ്‌ക്കൊതുക്കാനായിരിക്കും അവര്‍ ശ്രമിക്കുക, ഷാ പറയുന്നു.

190 ബേസിസ് പോയിന്റ് കൂട്ടിയതിന് ശേഷം സാവകാശത്തില്‍ മാത്രമേ അടുത്തത് പാടൂവെന്ന് നിര്‍ബന്ധം പിടിക്കുകയാണ് എംപിസി അംഗമായ പ്രൊഫ. ജയന്ത് വര്‍മ്മ. ഇതുവരെയുള്ള നടപടികളുടെ ഫലം കണ്ടുതുടങ്ങുന്നതുവരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. ഡോവിഷ് നയങ്ങളുടെ വക്താവായി കണക്കാക്കപ്പെടുന്ന ആഷിമ ഗോയല്‍ ചെറിയ തോതിലുള്ള നിരക്കിലേയ്ക്ക്‌ റിസര്‍വ് ബാങ്ക് തിരിയണമെന്ന പക്ഷക്കാരിയാണ്.

ഇവരുടെ രണ്ട് വോട്ട് അടുത്ത മോണിറ്ററി പോളിസി മീറ്റിംഗില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് ശിലന്‍ ഷാ വിശദീകരിക്കുന്നു.

X
Top