കൂടുതല്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചു; എണ്ണക്കമ്പനികൾ നേരിട്ട സംയോജിത നഷ്ടം 40,000 കോടിഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍

വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വന്‍ ഇടപെടലുമായി ആര്‍ബിഐ

മുംബൈ: രാജ്യത്ത് വായ്പയെടുക്കുന്നവര്‍ക്കുള്ള തിരിച്ചടവ് നടപടിക്രമങ്ങളില്‍ വമ്പന്‍ ഇടപെടല്‍ നടത്തി ആര്‍ബിഐ. ലോണ്‍ നേരത്തെ തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടമാണ് ആര്‍ബിഐയുടെ നീക്കം.

പലപ്പോഴും മുന്‍കൂര്‍ അടവുകള്‍ക്കു ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങും പിഴയും, ഫീസുമെല്ലാം ഈടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെ പല ഉപയോക്താക്കളും വെട്ടിലായിട്ടുമുണ്ട്. എന്നാല്‍ അലോസരപ്പെടുത്തുന്ന പ്രീ- പേയ്മെന്റ് ചാര്‍ജുകള്‍ക്ക് ചെക്ക വച്ചിരിക്കുകയാണ് ആര്‍ബിഐ.

നേട്ടം ആര്‍ക്കൊക്കെ?
പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍ ഒഴിവാക്കാനുള്ള ആര്‍ബിഐ നീക്കം വായ്പയെടുക്കുന്ന വ്യക്തികള്‍ക്കും, ചെറുകിട ബിസിനസുകള്‍ക്കും ഒരു വലിയ ഊര്‍ജ്ജമാകും.

അധിക ചെലവുകളില്ലാതെ കടം കൈകാര്യം ചെയ്യല്‍ സാധ്യമാകും. പണം കൈയ്യില്‍ ഉണ്ടായിട്ടും പിഴയും മറ്റും ഭയന്ന് വായപകള്‍ നീട്ടികൊണ്ടുപോകുന്ന നിരവധി ആളുകളുണ്ട്. ഇവര്‍ക്ക് ഭാവി ബാധ്യതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് അവസരം ലഭിക്കുന്നത്.

മറ്റു മേഖലകള്‍ക്കും ഇളവ് ആവശ്യം
നിലവില്‍ ആര്‍ബിഐ ആശ്വാസം പകര്‍ന്നിരിക്കുന്നത് ബിസിനസ് ലോണുകള്‍ക്കാണ്. രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ ആളുകളെ സ്വയം തൊഴിലിലേയ്ക്ക് ആകര്‍ഷിക്കാനും നടപടി ലക്ഷ്യം വയ്ക്കുമെന്നു വിദഗ്ധര്‍ പറയുന്നു.

അതേസമയം ബിസിനസ് ലോണുകള്‍ക്കു നല്‍കിയ ഈ ഇളവ് ഭവന വായ്പകള്‍ പോലുള്ള ദീര്‍ഘകാല ബാധ്യത ലോണുകള്‍ക്കും അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കൂട്ടുലോണുകള്‍ക്കും ബാധകം
ഇനിമുതല്‍ ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റിന് ബാങ്കുകള്‍ക്കും, നോണ്‍- ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കും (എന്‍ബിഎഫ്സികള്‍) അധിക നിരക്ക് ഈടാക്കാന്‍ കഴിയില്ല.

വ്യക്തികള്‍ ഒറ്റയ്ക്കും, കൂട്ടമായും എടുത്ത ബിസിനസ് വായ്പകള്‍ക്ക് ഈ നിയമം ബാധകമാണ്. അപ്രതീക്ഷിത ചെലവുകളെക്കുറിച്ച് വിഷമിക്കാതെ ലോണുകള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കു സാധിക്കും.

പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍ അറിയാതെ അന്നേരത്തെ ആവശ്യത്തിന് വായ്പയെടുത്ത് ഇന്നും ബാധ്യത തുടരുന്ന നിരവധി ബിസിനസുകാരുണ്ട്. ഇവര്‍ക്ക് ഇനി ധൈര്യമായി വായ്പകളില്‍ നിന്ന് തലയൂരാം.

ചെറുകിട വായ്പകള്‍ക്ക് പ്രത്യേക ആശ്വാസം
50 ലക്ഷം രൂപ വരെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്, റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നു വായ്പ എടുത്തവര്‍ക്കും ഇനി മുതല്‍ പ്രീ പെയ്‌മെന്റ് അധിക ചെലവില്ലാതെ സാധ്യമാകും.

അതായത് നിങ്ങള്‍ക്ക് വായ്പയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് അടച്ച് എപ്പോള്‍ വേണമെങ്കിലും ബാധ്യത ഒഴിവാക്കാം. കാലാവധിക്ക് മുമ്പ് വായ്പ ഒഴിവാക്കുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്നു സാരം.

ഫണ്ട് എവിടെ നിന്നുമാകാം?
നിങ്ങളുടെ ഫണ്ടുകള്‍ എവിടെ നിന്ന് വരുന്നു എന്നത് പ്രശ്‌നമല്ലെന്ന് ആര്‍ബിഐ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

സമ്പാദ്യം, ബോണസ്, അല്ലെങ്കില്‍ മറ്റൊരു സ്രോതസില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് പ്രീ പെയ്‌മെന്റുകള്‍ നടത്താം.

ഇത്തരം വായ്പകള്‍ക്ക് ലോക്ക്- ഇന്‍ കാലയളവും ഇനിയുണ്ടാകില്ല. ഇന്നു വായ്പയെടുത്ത നിങ്ങള്‍ക്ക് നാളെ വേണമെങ്കില്‍ പോലും അതു ക്ലോസ് ചെയ്യാമെന്നു സാരം. പലിശ ഭാരം കുറയ്ക്കാനും, കടം ഏകീകരിക്കാനും, കടം ഒഴിവാക്കാനും സാധിക്കും.

X
Top