ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

50,000 വരെയുള്ള ചെറിയ വായ്പകൾക്ക് അധിക ചാർജുകൾ ഈടാക്കരുതെന്ന് ആർബിഐ

ദില്ലി: ചെറിയ വായ്പ തുകയ്ക്ക് അമിത നിരക്കുകൾ ചുമത്താൻ ബാങ്കുകൾക്ക് അനുവാദമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

മുൻഗണനാ മേഖല വായ്പ വിഭാഗത്തിലെ 50,000 രൂപ വരെയുള്ള ചെറിയ വായ്പകൾക്ക് സർവീസ് ചാർജുകളോ വെരിഫിക്കേഷൻ ചാർജുകളോട് ഈടാക്കരുതെന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചെറിയ വായ്പകൾ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങൾ നല്കുന്നതിനുമാണ് ആർബിഐയുടെ ഈ നടപടി.

ചെറുകിട ബിസിനസുകൾ, കൃഷി തുടങ്ങിയ ചെയ്യുന്നവർ ചെറിയ വായ്പകൾക്കായി അപേക്ഷിക്കുമ്പോൾ പല തരത്തിലുള്ള ചാർജുകൾ ഈടാക്കി ഇനി ബാങ്കുകൾ ബുദ്ധിമുട്ടിക്കില്ല എന്നതാണ് ഈ നടപടി കൊണ്ടുള്ള പ്രയോജനം.

മുന്‍ഗണനാ മേഖല വായ്പയെ കുറിച്ചുള്ള ആര്‍ബിഐയുടെ പുതിയ നിർദേശങ്ങളിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ ഇ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

അതേസമയം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന ബാങ്ക് ലോണുകള്‍ മുന്‍ഗണനാ വായ്പ വിഭാഗത്തില്‍ പരിഗണിക്കില്ലെന്നു പുതിയ നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ചെറുകിട ബിസിനസുകള്‍ ചെയ്യുന്നവർ, കൃഷിക്കാർ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങി സാമ്പത്തിക സഹായം ആവശ്യമുള്ള മേഖലകള്‍ക്ക് നല്‍കുന്ന വായ്പകളാകും മുന്‍ഗണനാ മേഖല ഫണ്ടുകള്‍ എന്നതില്‍ പരിണിക്കുക.

X
Top