പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

2000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ മൂല്യം 24,000 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക്. ”ഓഗസ്റ്റ് 31 ന് ബിസിനസ്സ് അവസാനിക്കുമ്പോള്‍ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 0.24 ലക്ഷം കോടി രൂപയുടേതാണ്. അതായത് 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തി,”റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്കുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം,തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം 3.32 ലക്ഷം കോടി രൂപയാണ്. ഇതില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ബാക്കി 13 ശതമാനം കൈമാറ്റം ചെയ്യപ്പെട്ടു.

അവസാന ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉടന്‍ മാറ്റിയെടുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിക്ഷേപം നടത്താനും കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്.

2023 മെയ് 19നായിരുന്നു പ്രചാരത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചത്. 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്.

X
Top