ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഓട്ടോ പേയ്‌മെന്റുകള്‍ സംബന്ധിച്ച നിയമങ്ങള്‍: കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ അറിയണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓട്ടോ പേ ട്രാന്‍സാക്ഷനുകള്‍ പ്രോസസ് ചെയ്യുന്നതിന് മുന്‍പ് ബാങ്കുകള്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കണം. ഉദാഹരണത്തിന്, പണം അടയ്ക്കുന്നതിന് മുന്‍പ് ഉപഭോക്താവിന് മുന്‍കൂട്ടി അറിയിപ്പ് അയക്കണം. കൂടാതെ ഒറ്റത്തവണ പാസ്വേഡ് (OTP) ആവശ്യമായി വന്നേയ്ക്കാം.

ഓട്ടോ പേ ആരംഭിക്കാന്‍, പണമടയ്ക്കുന്ന കമ്പനിയുടെ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ നേരിട്ട് നിങ്ങളുടെ ബാങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാം. ഓട്ടോ പേ മാന്ഡേറ്റ് സജീവമാക്കാന്‍ ബാങ്ക് ഏഴ് ദിവസം വരെ എടുക്കും. ഈ ഏഴ് ദിവസത്തിനുള്ളില്‍ ബില്‍ അടയ്ക്കേണ്ടിവരുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് നേരിട്ട് കൈമാറേണ്ടി വരും.

ഓട്ടോ പേ സജീവമായ ശേഷം, നിശ്ചിത തീയതിയില്‍ ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക പിടിച്ചെടുക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അക്കൗണ്ടില്‍ മതിയായ തുക ഉറപ്പാക്കേണ്ടതുണ്ട്. പണമില്ലാതെ ട്രാന്‍സാക്ഷന്‍ പരാജയപ്പെടുകയാണെങ്കില്‍, ബാങ്ക് റിട്ടേണ്‍ ഫീസ് എന്ന പേരില്‍ പിഴ ഈടാക്കും.

ഓട്ടോ പേയ്ക്ക് രണ്ട് രീതികളുണ്ട്. എല്ലാമാസവും തുല്യ തുക ഈടാക്കുന്ന ഫിക്സ്ഡ് മാന്ഡേറ്റ് ,ഓരോ തവണയും തുക മാറുന്ന വേരിയബിള്‍ മാന്റേറ്റ്. ഉദാഹരണത്തിന് വൈദ്യുതി ബില്‍. രണ്ട് രീതികളും ഒരേ ആര്‍ബിഐ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ തുകയുടെ അളവിനെ ആശ്രയിച്ച് അനുമതി തരം വ്യത്യാസപ്പെടും.

X
Top