ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശ കമ്പനികളുടെ ഇന്ത്യ ഓഫീസ്: പ്രക്രിയ എളുപ്പമാക്കാന്‍ ആര്‍ബിഐ

ന്യഡല്‍ഹി:വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകളോ ശാഖകളോ തുറക്കുന്നത് എളുപ്പമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 2025 ഒക്ടോബര്‍ 24 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

നിര്‍ദ്ദിഷ്ട സംവിധാനത്തിന് കീഴില്‍, വിദേശ കമ്പനികള്‍ – ഔദ്യോഗികമായി എന്റിറ്റീസ് റെസിഡന്റ് ഔട്ട്‌സൈഡ് ഇന്ത്യ (ഇആര്‍ഒഐ) എന്ന് വിളിക്കപ്പെടുന്നു – ഇനി കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ല. പകരം, ആര്‍ബിഐ ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് അവതരിപ്പിക്കുന്നു. ഇത് പ്രകാരം ബാങ്കുകള്‍ നിശ്ചിത ചെക്ക്ലിസ്റ്റുകളേക്കാള്‍ വിശാലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി അപേക്ഷകള്‍ വിലയിരുത്തും. ഇത് വഴി വിദേശ ബിസിനസുകള്‍ക്ക് എളുപ്പത്തിലും വേഗത്തിലും അനുമതി ലഭ്യമാകും.

ഒരു ശാഖയോ ഓഫീസോ സ്ഥാപിക്കുന്നതിന്,  പ്രത്യേക ഫോര്‍മാറ്റില്‍  നിയുക്ത ബാങ്കിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.  ബാങ്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പുതിയ ഓഫീസിന് ആര്‍ബിഐ ഒരു യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യുഐഎന്‍) നല്‍കും. വിദേശ സ്ഥാപനത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഈ നമ്പര്‍ സഹായിക്കും.

ചില വിദേശ കമ്പനികള്‍ക്ക് ഓഫീസുകള്‍ തുറക്കുന്നതിന് മുമ്പ് ഇന്ത്യാ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ജമ്മു കശ്മീര്‍, ലഡാക്ക്, വടക്കുകിഴക്കന്‍ മേഖല, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ഹോങ്കോംഗ്, മക്കാവു, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.  വിദേശ സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ കമ്പനികള്‍, പ്രതിരോധം, ടെലികോം, സ്വകാര്യ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവ എന്നിവയ്ക്കും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങള്‍ പ്രകാരം പ്രത്യേക അംഗീകാരം ആവശ്യമാണ്.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും അനാവശ്യ കാലതാമസം കുറയ്ക്കുന്നതിനുമാണ് നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍. ഇനി മുതല്‍ സെന്‍ട്രല്‍ ബാങ്ക് ഓരോ അപേക്ഷയും നേരിട്ട് കൈകാര്യം ചെയ്യില്ല. പകരം, അപേക്ഷകള്‍ വിലയിരുത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബാങ്കുകള്‍ നേതൃത്വം നല്‍കും. ഈ മാറ്റം പ്രക്രിയ സുഗമമാക്കുകയും ഭരണപരമായ ഭാരം കുറയ്ക്കുകയും ചെയ്യും.

വ്യവസായ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളോട് 2025 ഒക്ടോബര്‍ 24-നകം അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടു.

X
Top