രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

ആർബിഐ ധനനയ പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: സാമ്പത്തീക ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ദ്വിമാസ ധനനയം ഇന്ന് പ്രഖ്യാപിക്കും. രാവിലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം.

ബുധനാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി (എംപിസി) യോഗത്തിന്റെ തീരുമാനങ്ങൾ സാമ്പത്തിക വിപണി പങ്കാളികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

സമിതിയുടെ ഈ മീറ്റിംഗിൽ, പലിശ നിരക്ക്, പണ വിതരണം, പണപ്പെരുപ്പ വീക്ഷണം, മാക്രോ ഇക്കണോമിക് ട്രെൻഡുകൾ എന്നിവയുൾപ്പെടെ വിവിധ സാമ്പത്തിക സൂചകങ്ങളിൽ സെൻട്രൽ ബാങ്ക് ചർച്ച നടത്തിയിട്ടുണ്ട്.

എസ്‌ബി‌ഐ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ആർ‌ബി‌ഐ നിലവിലെ കീ റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ബിഐ റിസർച്ചിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസർ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ട്, പണപ്പെരുപ്പം കുറഞ്ഞുവരുന്നതിനാൽ പലിശനിരക്കിൽ ദീർഘകാല താൽക്കാലിക വിരാമം നിർദേശിക്കുന്നു.

ഏപ്രിൽ, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ അവസാന മൂന്ന് മീറ്റിംഗുകളിലും ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

X
Top