അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

രാജ്യത്ത് റാപ്പിഡ് അലർട്ട് സംവിധാനം നടപ്പാക്കാൻ ആലോചന

മുംബൈ: ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന റാപ്പിഡ് അലർട്ട് സംവിധാനം (Rapid alert system) രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്. 5000 രൂപയ്ക്കു മുകളിലുള്ള വിനിമയങ്ങളിലാണ് ഇത് നടപ്പാക്കുക.

പുതിയ ഉപയോക്താക്കൾ, വ്യാപാരികൾ എന്നിവർക്കായി നടത്തുന്ന പേയ്മെന്റുകളിൽ മാത്രമാണ് ഈ സുരക്ഷാ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് 5000 രൂപയുടെ റിയൽ ടൈം പേയ്മെന്റ് യുപിഐ വഴി നടത്തണമെന്നിരിക്കട്ടെ.

ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ആകുന്നതിനു മുമ്പ് ഒരു വെരിഫിക്കേഷൻ സന്ദേശമോ, കോളോ ലഭിക്കും. ഇതിലൂടെ വിനിമയത്തിനുള്ള കൺഫർമേഷൻ ചോദിക്കുകയാണ് ചെയ്യുന്നത്.

ഇപ്പോൾത്തന്നെ പല ധനകാര്യ സ്ഥാപനങ്ങളും ഈ ഉയർന്ന മൂല്യമുള്ള വിനിമയങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അടുത്തിടെ, രണ്ട് യുപിഐ ഉപയോക്താക്കൾ തമ്മിൽ ആദ്യമായി പണമയയ്ക്കുമ്പോൾ നാല് മണിക്കൂർ സമയപരിധി ഏർപ്പെടുത്തിയിരുന്നു. ഇതും വിനിമയങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

എന്നാൽ ഈ സംവിധാനം അസൗകര്യം സൃഷ്ടിക്കുന്നു എന്ന നിരീക്ഷണങ്ങളുമുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റിന്റെ വളർച്ചയെ ഈ സുരക്ഷാ സംവിധാനം നെഗറ്റീവായി ബാധിക്കാമെന്നും വിലയിരുത്തപ്പെട്ടു.

നിലവിൽ റാപിഡ് അലേർട്ട് സിസ്റ്റം, യുപിഐ സമയപരിധിക്ക് പകരമായി ഏർപ്പെടുത്താനും ആലോചനകളുള്ളതായി റിപ്പോർട്ടുകളുണ്ട്. യുപിഐ വിനിമയങ്ങൾക്ക് മിനിമം സമയപരിധി നടപ്പാക്കുമോ എന്ന കാര്യത്തിൽ ഇതു വരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രാലയം അടുത്തിടെ നടത്തിയ യോഗത്തിൽ നിന്നാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്മെന്റ്, റവന്യു, ഫിനാൻഷ്യൽ സർവീസസ്, ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയങ്ങളുടെ പ്രതിനിധികൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ പങ്കെടുത്ത യോഗമായിരുന്നു ഇത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ തട്ടിപ്പുകൾ എന്ന വിഷയത്തിലാണ് ചർച്ചകൾ നടന്നത്.

മറ്റ് ചില രീതികളിലും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി വഴി സംശയകരമായ കോളർ ലിസ്റ്റുകൾ ആക്ടിവേറ്റ് ചെയ്യുക, ഉപയോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണ്.

X
Top