ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ബൈജൂസിൻെറ 1,400 കോടി രൂപയുടെ കട ബാധ്യത ഏറ്റെടുത്ത് രഞ്ജൻ പൈ

കൊച്ചി: ബൈജൂസിന് അമേരിക്കൻ സ്ഥാപനമായ ഡേവിഡ്‌സൺ കെംപ്‌നറിൽ ഉണ്ടായിരുന്ന കട ബാധ്യതകൾ തീർത്തിരിക്കുകയാണ് മണിപ്പാൽ ഗ്രൂപ്പ് മേധാവി രഞ്ജൻ പൈ.

ബൈജൂസിൻെറ ഉടമസ്ഥതയിലുള്ള ആകാശ് എജ്യുക്കേഷൻ സർവീസസ് ലിമിറ്റഡിന് അമേരിക്കയിലുള്ള കടബാധ്യതയാണ് ഏറ്റെടുത്തത്. ഡേവിഡ്‌സൺ കെംപ്‌നറിലെ 1400 കോടി രൂപയുടെ കടബാധ്യത രഞ്ജൻ പൈയുടെ ഓഫീസ് ഏറ്റെടുക്കുന്നതോെടെ ബൈജൂസിന് മുന്നിൽ പുതുവഴി തെളിയുകയാണ്.

ഇത്രയും വലിയ തുക രഞ്ജൻ പൈ നിക്ഷേപിക്കാൻ കാരണമുണ്ട്. പ്രത്യേക ഉഭയകക്ഷി ഇടപാടിലൂടെയാണ് കമ്പനിക്ക് പണം നൽകുന്നത്. രാജ്യത്തെ മുൻനിര കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായ ആകാശിൻെറ കൂടുതൽ ഓഹരികൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.

ആകാശിൽ കൂടുതൽ ഓഹരി പങ്കാളിത്തം നേടാൻ രഞ്ജൻ പൈ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശിൽ 25 ശതമാനം മുതൽ 3 0 ശതമാനം വരെ ഓഹരി പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. അതേസമയം ബൈജൂസിന് തന്നെയാകും കമ്പനിയിൽ കൂടുതൽ ഓഹരി പങ്കാളിത്തം.

ബൈജൂസ് പ്രാഥമിക ഓഹരി ഉടമയായി തുടരും എന്നാണ് സൂചന. ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ, ആകാശിന്റെ 30 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിൽ നിന്ന് രഞ്ജൻ പൈക്ക് ഓഹരികൾ വിൽക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ. ഇത് ബൈജൂ രവീന്ദ്രന് ആകാശിലുള്ള ഓഹരികൾ കുത്തനെ കുറയാൻ കാരണമാകും.

ഡേവിഡ്‌സൺ കെംപ്‌നറുമായുള്ള 250 മില്യൺ ഡോളറിന്റെ വായ്പകൾ സംബന്ധിച്ച തർക്കം ബൈജൂസിൻെറ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ചർച്ചയാകാൻ കാരണമായിരുന്നു. ഈ കടബാധ്യത തീരുന്നത് ബൈജൂസിൻെറ തിരിച്ചുവരവിനും വളർച്ചയ്ക്കും വഴിയൊരുക്കിയേക്കാം.

ആകാശ് ചെറിയ സ്ഥാപനമല്ല
1988-ൽ ഡൽഹിയിൽ വെറും 12 വിദ്യാർത്ഥികളുമായി തുടങ്ങിയ ചെറിയ കോച്ചിംഗ് സെന്ററാണ് പിന്നീട് 1200 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനിയായി മാറിയത്. 31 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുത്ത സ്ഥാപനം ജനപ്രീതിയിലും മികച്ച കോച്ചിങ് സ്ഥാപനം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

കമ്പനിയുടെ സ്ഥാപകനായ ജെ സി ചൗധരി 12 വിദ്യാർത്ഥികൾക്ക് മെഡിക്കൽ എൻട്രൻസ് പാസാകുന്നതിന് കൊച്ചിങ് നൽകിക്കൊണ്ടാണ് യാത്ര ആരംഭിച്ചത്. 12 പേരിൽ ഏഴു പേരും പരീക്ഷ പാസായി. പിന്നീട് ആകാശ് ശ്രദ്ധിക്കപ്പെടുകയായിരുന്നു.

1988-ൽ ഡൽഹിയിൽ വെറും 12 വിദ്യാർത്ഥികളുമായി തുടങ്ങിയ ചെറിയ കോച്ചിംഗ് സെന്ററാണ് പിന്നീട് 1200 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനിയായി മാറിയത്.

31 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കരിയർ കെട്ടിപ്പടുത്ത സ്ഥാപനം ജനപ്രീതിയിലും മികച്ച കോച്ചിങ് സ്ഥാപനം എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.

കമ്പനിയുടെ സ്ഥാപകനായ ജെ സി ചൗധരി 12 വിദ്യാർത്ഥികൾക്ക് മെഡിക്കൽ എൻട്രൻസ് പാസാകുന്നതിന് കൊച്ചിങ് നൽകിക്കൊണ്ടാ ണ് യാത്ര ആരംഭിച്ചത്.

12 പേരിൽ ഏഴു പേരും പരീക്ഷ പാസായി. പിന്നീട് ആകാശ് ശ്രദ്ധിക്കപ്പെടുകയായിരുന്നു.

X
Top