ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

പാദഫലങ്ങള്‍ സമ്മിശ്രം, നിഫ്റ്റി 17600-17800 ല്‍ തുടരും

മുംബൈ: നാലാംപാദ ഫലങ്ങള്‍ സമ്മിശ്രമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ വിലയിരുത്തി. ഐടി നിരാശ പ്രദാനം ചെയ്യുമ്പോള്‍ ബാങ്കുകള്‍ ശക്തി വിളിച്ചോതുന്നു.ഇന്‍ഫോസിസ് കനത്ത നിരാശ സമ്മാനിച്ചെങ്കിലും എച്ച്‌സിഎല്‍ കരുത്തുകാട്ടിയിട്ടുണ്ട്.

ചില മിഡ്ക്യാപ്പുകളും പ്രതീക്ഷകളെ മറികടക്കുന്നവയാണ്. എന്നാല്‍ ദുര്‍ബല ആഗോള സൂചനകള്‍ സുസ്ഥിര നേട്ടത്തെ നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഫലങ്ങള്‍ക്കാണ് വിപണി കാതോര്‍ക്കുന്നത്.

എണ്ണ, രാസവസ്തു,റീട്ടെയില്‍ വിഭാഗങ്ങളില്‍ നല്ല സംഖ്യപ്രതീക്ഷിക്കുന്നുണ്ടെങ്കിലും മൊത്തം ആര്‍ഐഎല്‍ ലാഭം പരിധി വിട്ട് ഉയര്‍ന്നേക്കില്ല. അതേസമയം ഐസിഐസിഐ ബാങ്ക് പ്രതീക്ഷകളെ മറികടക്കും. ബാങ്ക് നിഫ്റ്റി കരുത്തുകാട്ടുന്നതോടെ നിഫ്റ്റി് 17,600-17,800 ലെവലില്‍ തുടരുമെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top