എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആദ്യ പാദ ഫല പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിക്കും

കൊച്ചി: സെന്‍സെക്‌സിനെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ച റാലിയുടെ പ്രധാന സവിശേഷത അതിന്റെ ദുര്‍ബലമായ ഘടനയും ആവേശകരമായ നിക്ഷേപത്തിന്റെ അഭാവവുമാണ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. പുതിയ ഉയരങ്ങളിലെത്താനുള്ള വേഗത നിലവില്‍ വിപണിക്കില്ല. യുഎസ് മാര്‍ക്കറ്റിന്റെ പിന്തുണയില്ലാത്തതാണ് പ്രധാന ന്യൂനത.

എസ് ആന്‍ഡ് പി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത് വെറും 10 ടെക് സ്റ്റോക്കുകള്‍ മാത്രമാണ്. അത്തരം കേന്ദ്രീകൃത റാലികള്‍ അധികകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്ന്‌ വിജയകുമാര്‍ പറയുന്നു.2023 ല്‍ 13.6 ശതമാനം നേട്ടമാണ് സൂചിക സ്വന്തമാക്കിയത്.

ഇന്ത്യയില്‍, റാലി വിശാലമാണെങ്കിലും, വിപണിയെ കൂടുതല്‍ ഉയര്‍ത്താന്‍ പര്യാപ്തമല്ല.അമിത മൂല്യനിര്‍ണ്ണയമാണ് ഇന്ത്യന്‍ വിപണി നേരിടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ വ്യക്തത വരുന്നത് വരെ കാത്തിരിക്കാന്‍ വിജയകുമാര്‍ നിക്ഷേപകരെ ഉപദേശിച്ചു.

ആദ്യപാദ ഫലങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അടുത്തമാസം വിപണിയെ സ്വാധീനിക്കും. ഈ ഫലങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിയുടെ ഗതി.

X
Top