കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഒന്നാം പാദ ജിഡിപി വളര്‍ച്ച 15.7 ശതമാനമാകുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷം ഒന്നാം പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 15.7 ശതമാനമായി വളരുമെന്ന് സര്‍വ്വ ഫലം. സാമ്പത്തിവിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് എസ്ബിഐ ഇക്കോറാപ്പ് നടത്തിയ പഠനപ്രകാരമാണ് ഇത്. സാമ്പത്തിക സൂചകങ്ങള്‍ ഇതുവരെ മികച്ച പുരോഗതിയാണ് കാഴ്ചവച്ചതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമുള്ള പണപ്പെരുപ്പം, ഡിമാന്റ് കുറവ്, പ്രധാന പ്രദേശങ്ങളിലെ തീവ്രമായ ഉഷ്ണതരംഗം എന്നിവയെല്ലാമാണ് സമ്പദ് വ്യവസ്ഥ നേരിട്ട വെല്ലുവിളികള്‍. എന്നാല്‍ ഇവയെ അതിജീവിച്ച് സൂചകങ്ങള്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള പുരോഗതി പ്രകടിപ്പിച്ചു. പ്രത്യേകിച്ചും സേവന മേഖല.

സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെടുക്കുന്ന സമയം, ബാക്ക്‌ലോഗുകള്‍, ട്രക്കുകളുടെ ചരക്ക് കൈമാറ്റം എന്നിവിയില്‍ പുരോഗതിയുണ്ടായി. ഇതോടെ വിതരണശൃംഖല സൂചിക മെച്ചപ്പെട്ടു.’ഞങ്ങളുടെ (എസ്ബിഐ) ‘നൗകാസ്റ്റിംഗ് മോഡല്‍’ അനുസരിച്ച്, 23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ജിഡിപി വളര്‍ച്ച 15.7 ശതമാനമായിരിക്കും,’ റിപ്പോര്‍ട്ട് പറയുന്നു.

മിക്കവാറും എല്ലാ മേഖലകളില്‍ നിന്നുമുള്ള പാരാമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന കോമ്പോസിറ്റ് ലീഡിംഗ് ഇന്‍ഡിക്കേറ്റര്‍ (സിഎല്‍ഐ) അനുസരിച്ചുള്ള ജീഡിപി സാമ്പത്തിക വളര്‍ച്ചയിലെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്നു. 41 പ്രധാന സൂചകങ്ങളില്‍ 89 ശതമാനവും ശക്തി പ്രകടിപ്പിച്ചു.

കോവിഡ് 19 പാന്‍ഡെമിക് കാരണം 2021 സാമ്പത്തിക വര്‍ഷത്തില്‍ 4.77 ലക്ഷം കോടി രൂപ കുറഞ്ഞ സ്വകാര്യ ഉപഭോഗച്ചെലവില്‍ 2022 ല്‍ 46 ശതമാനം വീണ്ടെടുത്തിരുന്നു. ബാക്കിയുള്ള 54 ശതമാനം ഒന്നാം പാദത്തില്‍ തിരിച്ചുപിടിച്ചുവെന്നും എസ്ബിഐ പറയുന്നു. ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്റിനെ തുടര്‍ന്നാണിത്.

X
Top