വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ആദ്യ പാദത്തിൽ 68 കോടി രൂപയുടെ അറ്റാദായം നേടി പിവിആർ

മുംബൈ: മൾട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആർ ലിമിറ്റഡ് 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 68.3 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. വരുമാനം 1,000 കോടി രൂപയായി ഉയർന്നപ്പോൾ, ഇബി‌ഐ‌ടി‌ടി‌എ 208 കോടിയായി വർധിച്ചു. കമ്പനിയുടെ ഏപ്രിൽ-ജൂൺ കാലയളവിലെ ഇബി‌ഐ‌ടി‌ഡിഎ മാർജിൻ 20.3% ആണ്. രാജ്യത്ത് കൊവിഡ് പ്രേരിതമായ ലോക്ക്ഡൗണുകളുടെ കനത്ത ആഘാതം കാരണം കഴിഞ്ഞ കുറച്ച് പാദങ്ങളിൽ നഷ്ടം റിപ്പോർട്ട് ചെയ്തതിന് ശേഷം ജൂൺ പാദത്തിൽ കമ്പനി വീണ്ടും ലാഭ പാതയിലേക്ക് തിരിച്ചെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ 125 സ്‌ക്രീനുകൾ തുറക്കാനുള്ള ശ്രമത്തിലാണ് പിവിആർ. ഈ വർഷം ഇതുവരെ 3 പ്രോപ്പർട്ടികളിലായി 14 സ്‌ക്രീനുകൾ തുറന്നതായി കമ്പനി അറിയിച്ചു. കൂടുതൽ വിപുലീകരണം 3,4 പാദങ്ങളിലായി നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഫല പ്രഖ്യാപനത്തിന് ശേഷം പിവിആറിന്റെ ഓഹരികൾ ഏകദേശം 3% ഉയർന്ന് 1,914.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വികസിത വിപണികൾക്ക് പുറമെ ടയർ III, IV, V നഗരങ്ങളിലെ അവസരങ്ങൾ അൺലോക്ക് ചെയ്യുന്നതിനായി 1,500-ലധികം സ്‌ക്രീനുകളുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ഒരു ലയന കരാർ കഴിഞ്ഞ മാർച്ചിൽ പിവിആറും ഇനോസ് ലെഷറും പ്രഖ്യാപിച്ചിരുന്നു. ലയനത്തിന് ശേഷവും യഥാക്രമം പിവിആർ, ഇനോസ് എന്നിങ്ങനെ തുടരുന്നതിന് നിലവിലുള്ള സ്‌ക്രീനുകളുടെ ബ്രാൻഡിംഗിനൊപ്പം സംയുക്ത സ്ഥാപനത്തിന് പിവിആർ ഇനോകസ് ലിമിറ്റഡ് എന്ന് പേരിടും. 

X
Top