ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നിക്ഷേപകരുടെ പോക്കറ്റ് നിറച്ച്‌ പൊതുമേഖല കമ്പനികള്‍

കൊച്ചി: ചെറുകിട ഓഹരി ഉടമകള്‍ക്ക് കൈനിറയെ പണം ലഭ്യമാക്കി കേന്ദ്ര പൊതുമേഖല കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നു. ഓഹരി വിലയിലെ കുതിപ്പിന് പുറമെ പ്രതിവർഷം 1.2 ലക്ഷം കോടി രൂപയാണ് ലാഭ വിഹിതമായി പൊതുമേഖല കമ്പനികള്‍ ചെറുകിട നിക്ഷേപകർക്ക് ലഭ്യമാക്കിയത്. ഇതില്‍ സിംഹഭാഗവും മുഖ്യ ഓഹരി ഉടമയായ കേന്ദ്ര സർക്കാർ ഖജനാവിലേക്കാണ് എത്തിയതെങ്കിലും റീട്ടെയില്‍ നിക്ഷേപകർക്കും മികച്ച നേട്ടമുണ്ടാക്കാനായി.

അഞ്ച് വർഷത്തിനിടെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭവിഹിതമായി വിതരണം ചെയ്ത തുക ഇരട്ടിയായി ഉയർന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവർഷം ലാഭവിഹിതം 1.25 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോള്‍ ഇന്ത്യ, ഓയില്‍ ആൻഡ് നാച്ചുറല്‍ ഗ്യാസ് കോർപ്പറേഷൻ(ഒ.എൻ.ജി.സി), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി), പവർ ഗ്രിഡ് കോർപ്പറേഷൻ, നാഷണല്‍ തെർമ്മല്‍ പവർ കോർപ്പറേഷൻ എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന ലാഭവിഹിതം നല്‍കിയത്.

രാജ്യത്തെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ(ബി.എസ്.ഇ) മൊത്തം വിപണി മൂല്യത്തിന്റെ 14 ശതമാനം വിഹിതം മാത്രമാണ് പൊതുമേഖല കമ്പനികള്‍ക്കുള്ളത്. എന്നാല്‍ മൊത്തം ലാഭ വിഹിതത്തിന്റെ 25 ശതമാനം ഈ കമ്പനികളുടെ സംഭാവനയാണ്.

ചെറുകിട നിക്ഷേപകർക്ക് കരുത്തേറുന്നു.
രാജ്യത്തെ ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകർ തുടർച്ചയായി പിടിമുറുക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് വർഷം മുമ്പ് ഇന്ത്യൻ വിപണിയുടെ നിയന്ത്രണം പൂർണമായും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമായിരുന്നു. ഇപ്പോള്‍ കഥ മാറുകയാണ്.

നടപ്പുവർഷം ഒരു ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചിട്ടും ഓഹരി വിപണിയെ ബാധിച്ചില്ല. ചെറുകിട നിക്ഷേപകർ മുടക്കിയ അഞ്ച് ലക്ഷം കോടി രൂപയാണ് തകർച്ചയില്‍ നിന്ന് വിപണിയെ കാത്തത്.

X
Top