യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വായ്പ വിതരണത്തില്‍ സ്വകാര്യ ബാങ്കുകളെ മറികടക്കാന്‍ പൊതുമേഖല ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകള്‍ കൂടുതല്‍ വായ്പ വിതരണ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. പണലഭ്യതയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ക്യാഷ് ബാലന്‍സും കണക്കിലെടുത്ത് സ്‌മോള്‍കേസ് മാനേജര്‍ ലോട്ടസ്ഡ്യൂ വെല്‍ത്താണിക്കാര്യം പറഞ്ഞത്. 100 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള പണലഭ്യത പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് പഠനം പറയുന്നു.

2022 മാര്‍ച്ച് വരെ പൊതുമേഖല ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 70 ബില്യണ്‍ ഡോളര്‍ ക്യാഷ് ബാലന്‍സുണ്ട്.സ്വകാര്യ ബാങ്കുകള്‍ക്ക് ഇത് 45 ബില്യണ്‍ ഡോളറാണ്. തിനര്‍ത്ഥം പൊതുമേഖല ബാങ്കുകളുടെ ക്യാഷ് ബാലന്‍സ് സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് 60 ശതമാനം അധികമാണ് എന്നാണ്.

അതേസമയം പണലഭ്യത കുറയ്ക്കാനുള്ള ആര്‍ബിഐ നീക്കം ഒരു പരിധിവരെ ക്രെഡിറ്റ് ഓഫ്‌ടേക്ക് കുറയ്ക്കും. എങ്കിലും വിപണിയില്‍ 60 ബില്യണ്‍ ഡോളര്‍ ക്രെഡിറ്റായി ലഭിക്കും. പലിശനിരക്കുയരുമ്പോഴും താരതമ്യേന മെച്ചപ്പെട്ട ക്രെഡിറ്റ്ഓഫ്‌ടേക്ക് പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

X
Top