സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

വായ്പ വിതരണത്തില്‍ സ്വകാര്യ ബാങ്കുകളെ മറികടക്കാന്‍ പൊതുമേഖല ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകള്‍ കൂടുതല്‍ വായ്പ വിതരണ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. പണലഭ്യതയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ക്യാഷ് ബാലന്‍സും കണക്കിലെടുത്ത് സ്‌മോള്‍കേസ് മാനേജര്‍ ലോട്ടസ്ഡ്യൂ വെല്‍ത്താണിക്കാര്യം പറഞ്ഞത്. 100 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള പണലഭ്യത പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് പഠനം പറയുന്നു.

2022 മാര്‍ച്ച് വരെ പൊതുമേഖല ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 70 ബില്യണ്‍ ഡോളര്‍ ക്യാഷ് ബാലന്‍സുണ്ട്.സ്വകാര്യ ബാങ്കുകള്‍ക്ക് ഇത് 45 ബില്യണ്‍ ഡോളറാണ്. തിനര്‍ത്ഥം പൊതുമേഖല ബാങ്കുകളുടെ ക്യാഷ് ബാലന്‍സ് സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് 60 ശതമാനം അധികമാണ് എന്നാണ്.

അതേസമയം പണലഭ്യത കുറയ്ക്കാനുള്ള ആര്‍ബിഐ നീക്കം ഒരു പരിധിവരെ ക്രെഡിറ്റ് ഓഫ്‌ടേക്ക് കുറയ്ക്കും. എങ്കിലും വിപണിയില്‍ 60 ബില്യണ്‍ ഡോളര്‍ ക്രെഡിറ്റായി ലഭിക്കും. പലിശനിരക്കുയരുമ്പോഴും താരതമ്യേന മെച്ചപ്പെട്ട ക്രെഡിറ്റ്ഓഫ്‌ടേക്ക് പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

X
Top