യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുക സ്വകാര്യ ഉപഭോഗവും ഗ്രാമീണ ഡിമാന്റും

ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുക സ്വകാര്യ ഉപഭോഗം, ഗ്രാമീണ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കല്‍, ഉല്‍പാദന വര്‍ധനവ് എന്നിവയായിരിക്കും. റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പറഞ്ഞു. മന്ദഗതിയിലുള്ള വളര്‍ച്ചയിലും ഉയര്‍ന്ന പണപ്പെരുപ്പത്തിലും ആഗോള സമ്പദ്വ്യവസ്ഥ അസ്വസ്ഥമാണെന്ന് പറഞ്ഞ ആര്‍ബിഐ റിപ്പോര്‍ട്ട്, ബാങ്കിംഗ് നിയന്ത്രണം, മേല്‍നോട്ടം, നിക്ഷേപ ഇന്‍ഷുറന്‍സിന്റെ രൂപരേഖകള്‍ എന്നിവയെക്കുറിച്ച് വിപണി നയപരമായ വ്യക്തത പ്രതീക്ഷിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

ആഗോള ധനകാര്യ വിപണികളില്‍ അശാന്തത നിലനില്‍ക്കുന്നു. 2023 ഏപ്രിലിലും മെയ് ആദ്യ പകുതിയിലും മികച്ച ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ നിലനിന്നു. ഇത
2022-23 ന്റെ അവസാന പാദത്തില്‍ കണ്ട പ്രവണതയ്ക്ക് തുല്യമാണ്, ‘സമ്പദ്വ്യവസ്ഥയുടെ അവസ്ഥ’ എന്ന ലേഖനത്തില്‍ ആര്‍ബിഐ പറയുന്നു.

പ്രധാന പണപ്പെരുപ്പം 2023 ഏപ്രിലില്‍ 5 ശതമാനത്തില്‍ താഴെയായി.2021 നവംബറിന് ശേഷം ആദ്യമായാണ് ഇത്. കോര്‍പ്പറേറ്റ് വരുമാനം സമവായ പ്രതീക്ഷകളെ മറികടന്നു.

ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ ശക്തമായ വരുമാന പ്രകടനം രേഖപ്പെടുത്തുന്നു.ക്രെഡിറ്റ് വളര്‍ച്ചയാണ് ഇതിന് ബാങ്കിംഗ് മേഖലയെ സഹായിക്കുന്നത്,ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നേതൃത്വത്തിലെഴുതിയ ലേഖനം നിരീക്ഷിച്ചു.

X
Top