ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടിഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍

റിവേഴ്സ് ലിസ്റ്റിങ്ങിലൂടെ പോപ്പീസ് ബേബി കെയർ ‘വീണ്ടും’ ഓഹരി വിപണിയിലേക്ക്

റിവേഴ്സ് ലിസ്റ്റിങ്ങിലൂടെ ഓഹരി വിപണിയിലെത്തിയ പോപ്പീസ് ബേബി കെയർ, ഇപ്പോഴത്തെ ലിസ്റ്റഡ് കമ്പനിയിലെ ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞു.

കഴിഞ്ഞ വർഷമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത, ചെന്നൈ ആസ്ഥാനമായ അർച്ചന സോഫ്റ്റ്‌വെയർ എന്ന സ്ഥാപനത്തെ പോപ്പീസ് ഏറ്റെടുത്ത് ‘പോപ്പീസ് ബേബി കെയർ’ എന്ന പേരിൽ ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്.

എന്നാൽ ഓപ്പൺ ഓഫറിന് ശേഷം ഓഹരി വില കുത്തനെ ഉയർന്നതിനെ തുടർന്ന് പോപ്പീസ് ഉടമ ഷാജു തോമസിന് ഓഹരി വിഹിതം ഉയർത്താനായില്ല. തുടർന്ന് തന്‍റെ കൈവശമുണ്ടായിരുന്ന 21.8 ശതമാനം ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

വെറും രണ്ട് രൂപയ്ക്ക് പോപ്പീസ് വാങ്ങിയ ഓഹരികളാണ്, ഏറ്റെടുക്കൽ വാർത്ത വന്നതിനുശേഷം 150 രൂപയും കടന്ന് കുതിച്ചത്.

ഏത് കമ്പനിയാണ് ഓഹരികൾ ഏറ്റെടുത്തതെന്ന് വ്യക്തമല്ല. നിലവിൽ, പോപ്പീസ് എന്ന പേരിൽ ബിഎസ്ഇയിൽ ട്രേഡ് ചെയ്യുന്ന കമ്പനി താമസിയാതെ പുതിയ പേരിലേക്ക് മാറുമെന്നാണ് വിവരം. ഓഹരി കൈമാറ്റ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നാഗ്‌പൂർ ആസ്ഥാനമായ ഹരി ഗോവിന്ദ് ഇന്‍റർനാഷണൽ എന്ന സിബ്ബ് മാനുഫാക്ചറിങ്ങ് കമ്പനിയെ ആണ് പോപ്പീസ് റീവേഴ്സ് ലിസ്റ്റിങ്ങിനായി ഏറ്റെടുക്കുന്നത്. ഗോവിന്ദ് ഇന്‍റർനാഷണലിന്‍റെ 75 ശതമാനം ഓഹരി പങ്കാളിത്തം പോപ്പീസ് സ്വന്തമാക്കും.

പോപ്പീസ് ഉടമ ഷാജു തോമസ് 63 ശതമാനവും ഭാര്യ ലിന്‍റ പി. ജോസ് 12 ശതമാനവും ഓഹരികളാണ് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ഹരി ഗോവിന്ദ് ഇന്‍റർനാഷണിന്‍റെ ഓഹരികൾ 30 രൂപയ്ക്കാണ് പോപ്പീസിന് ലഭിച്ചതെന്നാണ് വിവരം. നിലവിൽ 125 രൂപയോളമാണ് ഓഹരി വില.

അടുത്ത മാർച്ചോടെ നടപടികൾ പൂർത്തിയാക്കി ഹരി ഗോവിന്ദ് ഇന്‍റർനാഷണ്‍ പേരുമാറ്റി പോപ്പീസ് ആയി വ്യാപാരം ആരംഭിച്ചേക്കും. ശേഷം രണ്ടുവർഷത്തിനുള്ളിൽ കമ്പനി എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

നടപ്പു സാമ്പത്തിക വർഷം 100 ഷോപ്പുകൾ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പോപ്പീസ്. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലുമാണ് പുതിയ ഷോപ്പുകൾ ആരംഭിക്കുന്നത്. നിലവിൽ യുഎഇയിലെ രണ്ടെണ്ണം അടക്കം 97 ഷോപ്പുകളാണ് പോപ്പീസിനുള്ളത്.

അടുത്തിടെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് സമാഹരണത്തിലൂടെ 50 കോടി രൂപ പോപ്പീസ് നേടിയിരുന്നു.

X
Top