
മുംബൈ: രണ്ട് സ്ഥാപനങ്ങളുടെ മുൻ പ്രൊമോട്ടർമാർക്കെതിരെ 2,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു.
എസ്.ആർ.ഇ.ഐ. എക്യുപ്മെന്റ് ഫിനാൻസ് ലിമിറ്റഡിന്റെ 1,241 കോടി രൂപയുടെയും എസ്.ആർ.ഇ.ഐ. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിന്റെ 1,193 കോടി രൂപയുടെയും വായ്പാ അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നത്.
വായ്പാതട്ടിപ്പ് വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ പി.എൻ.ബിയുടെ ഓഹരിമൂല്യത്തില്‍ ചെറിയ ഇടിവ് സംഭവിച്ചു. 120.35 രൂപയാണ് ഇപ്പോള്‍ പി.എൻ.ബിയുടെ ഓഹരിമൂല്യം.






