എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കുമെന്നത് വ്യാജ വാര്‍ത്ത – പിഐബി

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിദേശ പൗരന്മാരെ അനുവദിക്കുമെന്ന വാര്‍ത്ത തെറ്റെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). ഈ സൗകര്യം 2017 ല്‍ അവസാനിച്ചതാണെന്നും പിന്നീട് അത് തുടര്‍ന്നിട്ടില്ലെന്നും പിഐബി നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തുന്നു. 2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

പകരം 500, 2000 രൂപയുടെ പുതിയ കറന്‍സികള്‍ പുറത്തിറക്കി. അതേസമയം വിദേശ പൗരന്മാര്‍ക്ക് പഴയ നോട്ടുകള്‍ മാറ്റാമെന്ന് വ്യക്തമാക്കി വ്യാജ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) സര്‍ക്കുലര്‍ ഈയിടെ പുറത്തിറങ്ങി.

ഇത് പ്രകാരം അസാധുവാക്കപ്പെട്ട ഇന്ത്യന്‍ കറന്‍സികള്‍ വിദേശ നാണയമാക്കി മാറ്റുന്നതിനുള്ള അന്തിമ സൗകര്യം കേന്ദ്രബാങ്ക് ലഭ്യമാക്കും. എന്നാല്‍ അത്തരമൊരു സര്‍ക്കുലര്‍ വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്യുന്നു.

X
Top