എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫോൺപേയുടെ പ്രവർത്തന വരുമാനത്തിൽ 85 ശതമാനം വർധന

ഡൽഹി: വാൾമാർട്ട് ഇങ്കിൻെ ഉടമസ്ഥതയിലുള്ള യൂണികോണായ ഫോൺപേയുടെ 2020-21 സാമ്പത്തിക വർഷത്തിലെ ഏകീകൃത അറ്റ ​​നഷ്ടം മുൻ വർഷത്തേതിന് സമാനമായി തുടർന്നു. അതേസമയം, കമ്പനിയുടെ വരുമാനം കുത്തനെയുള്ള വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ ഈ കാലയളവിൽ ജീവനക്കാരുടെ ചെലവ് രണ്ട് മടങ്ങ് വർദ്ധിച്ചു. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ നിന്ന് ലഭിച്ച സാമ്പത്തിക ഡാറ്റ അനുസരിച്ച് ഒരു വർഷം മുൻപത്തെ 1,771 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ടത്തിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 1,728 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ട്ടമാണ് ഫോൺപേ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 85 ശതമാനം വർധിച്ച് 690 കോടി രൂപയായതായി ഡാറ്റ കാണിക്കുന്നു.

ഫോൺപേയുടെ ജീവനക്കാരുടെ ആനുകൂല്യം കഴിഞ്ഞ വർഷത്തെ 480 കോടി രൂപയിൽ നിന്ന് 1,235 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും, കമ്പനി അതിന്റെ പരസ്യ-പ്രമോഷണൽ ചെലവുകൾ ഒരു വർഷം മുൻപത്തെ  1,017 കോടി രൂപയിൽ നിന്ന് 535 കോടി രൂപയായി കുറച്ചു. ഒരു ദിവസം 100 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി പേയ്‌മെന്റ് കമ്പനി ഏപ്രിലിൽ പറഞ്ഞിരുന്നു. വാൾമാർട്ടിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഉടമസ്ഥതയിലുള്ള കമ്പനി, അതിന്റെ പ്രധാന ബിസിനസുകൾ ലാഭകരമായിക്കഴിഞ്ഞാൽ പൊതു വിപണിയിലേക്ക് പ്രവേശിക്കാനാണ് പദ്ധതിയിടുന്നത്. ഈ ലക്ഷ്യം 2023-ഓടെ കൈവരിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവിൽ, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വിഭാഗത്തിൽ 47 ശതമാനം വിപണി വിഹിതത്തോടെ ഫോൺപേ മുൻനിരയിലാണ്. 

X
Top