Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

പെപ്പർഫ്രൈയുടെ നഷ്ട്ടം 194 കോടിയായി വർധിച്ചു

മുംബൈ: ഫർണിച്ചറുകളുടെ ഓൺലൈൻ വിപണിയായ പെപ്പർഫ്രൈ 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 194 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഒരു വർഷം മുൻപത്തെ കമ്പനിയുടെ നഷ്ട്ടം 106 കോടി രൂപയായിരുന്നു.

ഈ കാലയളവിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 40 ശതമാനം വർധിച്ച് 458 കോടി രൂപയായി ഉയർന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം വിപണികൾ തുറന്നതിനാൽ ബിസിനസ്സ് പുനഃസ്ഥാപിക്കുന്നതിനും ട്രാക്ഷൻ വർദ്ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാർക്കറ്റിംഗിലും ബ്രാൻഡിലും പെപ്പർഫ്ര നിക്ഷേപം നടത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

2022 മാർച്ചോടെ പെപ്പർഫ്രൈ സ്റ്റുഡിയോ ശൃംഖല 140 ആയി വർധിച്ചിരുന്നു. അതേസമയം ഇഎസ്ഒപി ഒഴികെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ 57 ശതമാനം ഉയർന്ന് 71 കോടി രൂപയായപ്പോൾ കമ്പനിയുടെ ഇഎസ്ഒപികൾ 42 ശതമാനം ഇടിഞ്ഞ് 9 കോടി രൂപയായി.

2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 247 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധന രേഖപ്പെടുത്തി. പെപ്പർഫ്രൈ സ്റ്റുഡിയോ സന്ദർശിക്കുന്ന ഓഫ്‌ലൈൻ ഉപഭോക്താക്കളാണ് കമ്പനിയുടെ ബിസിനസിന്റെ 36 ശതമാനവും.

2022-2023 സാമ്പത്തിക വർഷത്തിൽ കമ്പനി ലാഭകരമാകുമെന്ന് പെപ്പർഫ്രൈ പ്രതീക്ഷിക്കുന്നു.

X
Top