പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

പെയ്മന്റ് അളവ് വര്‍ദ്ധിച്ചു; 4 ശതമാനത്തോളം ഉയര്‍ന്ന് പേടിഎം ഓഹരി, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷ്

ന്യൂഡല്‍ഹി: വ്യാപാര പേയ്‌മെന്റ് അളവില്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പേടിഎം ഓഹരി വെള്ളിയാഴ്ച 4 ശതമാനത്തോളം ഉയര്‍ന്നു. 796.60 രൂപയിലായിരുന്നു ക്ലോസിംഗ്. ജൂലൈയില്‍ 1.47 ലക്ഷം കോടി രൂപയുടെ മര്‍ച്ചന്റ് പേയ്‌മെന്റ് അളവ് രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 39 ശതമാനം അധികം. വായ്പ വിതരണം (വായ്പാ ദാതാക്കളുമായി സഹകരിച്ച്) 148 ശതമാനമുയര്‍ന്ന് 5194 കോടി രൂപയിലെത്തി. 43 ലക്ഷം ലോണുകളാണ് കഴിഞ്ഞമാസത്തില്‍ വിതരണം ചെയ്തത്.

 46 ശതമാനം വര്‍ദ്ധന. ശരാശരി പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 19 ശതമാനമുയര്‍ന്ന് 9.3 കോടിയായി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ 1050 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സിറ്റി 1200 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 1200 രൂപ ലക്ഷ്യവിലയും ജെപി മോര്‍ഗന്‍ 950 രൂപ ലക്ഷ്യവിലയും ബോഫ സെക്യൂരിറ്റീസ് ലക്ഷ്യവിലയും നിശ്ചയിച്ചിരിക്കുന്നു. കമ്പനി ഓഹരി കഴിഞ്ഞ ആറ് മാസത്തില്‍ 37.47 ശതമാനമാണുയര്‍ന്നത്.

നിഫ്റ്റി50 യെ മറികടന്ന പ്രകടനം. ഈകാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചിക 9.10 ശതമാനം നേട്ടമുണ്ടാക്കി.

X
Top