8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

300 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച് ഓപ്പണ്‍എഐ

വാഷിങ്ടണ്‍: ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐ 29 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 300 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. ടൈഗര്‍ ഗ്ലോബല്‍, സെക്കോയ ക്യാപിറ്റല്‍, ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, ത്രൈവ്, കെ 2 ഗ്ലോബല്‍ എന്നിവയുള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളാണ് നിക്ഷേപകര്‍. മൈക്രോസോഫ്റ്റ് നേരത്തെ 10 ബില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.

ഇതോടെ മൈക്രോസോഫ്റ്റിന്റെ മൊത്തം നിക്ഷേപം 13 ബില്യണ്‍ ഡോളറായി. മനുഷ്യരെ വെല്ലുന്ന ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ചാറ്റ് ജിപിടി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് തരംഗമായത്. ഓണ്‍ലൈന്‍ ഡാറ്റയുടെ വിശാലമായ പൂളുകള്‍ ഉപയോഗിച്ചാണ് ഈ ചാറ്റ് ബോട്ടിന്റെ പ്രവര്‍ത്തനം.

സാം ആള്‍ട്ട്മാന്‍,എലോണ്‍മസ്‌ക്ക്, ഇല്യ സ്‌റ്റെസ്‌കവരുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് 2015 ലാണ് ഓപ്പണ്‍ എഐ സ്ഥാപിക്കുന്നത്.
2018 ല്‍ മസ്‌ക് സംരംഭം ഉപേക്ഷിച്ചതിനുശേഷം, ആള്‍ട്ട്മാന്‍ ഓപ്പണ്‍എഐയെ ലാഭേച്ഛയില്ലാത്ത കമ്പനിയായി പുനര്‍നിര്‍മ്മിച്ചു. പിന്നീട് മൈക്രോസോഫ്റ്റുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കമ്പനിയിലേയ്ക്ക് നിക്ഷേപം ഒഴുക്കി.

X
Top