എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആഗോള എണ്ണവിലയില്‍ വര്‍ധന

ഗോള എണ്ണവിലയില്‍ വീണ്ടും വര്‍ധന. സാഹചര്യങ്ങള്‍ കണക്കിലെടുത്തു പ്രഖ്യാപിത ഉല്‍പ്പാദന വര്‍ധന വീണ്ടും വൈകിക്കാന്‍ ഒപെക്ക് പ്ലസ് തീരുമാനിച്ചതാണ് വില വര്‍ധനയ്ക്കു വഴിവച്ചത്.

വാര്‍ത്ത പുറത്തുവന്നതോടെ ആഗോള എണ്ണവിലയില്‍ മൂന്നു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് വില 2.48 ശതമാനം വര്‍ധിച്ച് 74.91 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 2.73 ശതമാനം കൂടി 71.39 ഡോളറിലെത്തി.

നിലവിലെ സാഹചര്യത്തില്‍ ഡിസംബറില്‍ നിശ്ചയിച്ചിരുന്ന ഉല്‍പ്പാദന വര്‍ധന ജനുവരിയിലേയ്ക്കാണു തള്ളിയിരിക്കുന്നത്. ആഗോള എണ്ണവില താഴെ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് എണ്ണ കൂട്ടായ്മയുടെ നിലപാട്. നിലവില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വിലയില്‍ വീണ്ടും സമ്മര്‍ദം നേരിടും.

എണ്ണ കൂട്ടായ്മയുടെ തീരുമാനം പുറത്തായതോടെ മണിക്കൂറുകള്‍ അകലെയുള്ള യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇനി വിപണികളിലെ സംസാരവിഷയം. പ്രസിഡന്റ് സ്ഥാര്‍ത്ഥികളായ ഡൊണള്‍ഡ് ട്രംപും, കമല ഹാരിസും കട്ടയ്ക്കു കട്ടയാണെന്ന റിപ്പോര്‍ട്ടുകള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. വിപണികളില്‍ നിലനില്‍ക്കുന്ന ഡിമാന്‍ഡ് ആശങ്കയും ഉല്‍പ്പാദന വര്‍ധന തള്ളാന്‍ ഒപെക്ക് പ്ലസിനെ പ്രേരിപ്പിച്ചു.

ആഗോള എണ്ണവില ഉയര്‍ന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. പണപ്പെരുപ്പം വീണ്ടും ആശങ്ക ഉയര്‍ത്തിയതോടെ യുഎസ് ഫെഡ് റിസര്‍വും പ്രഖ്യാപിത നിരക്കു കുറയ്ക്കല്‍ നയം വൈകിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. ഡോളറിനെതിരേ രൂപ മോശം പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയുടെ വാങ്ങല്‍ ചെലവുകള്‍ വര്‍ധിപ്പിക്കും.

അതേസമയം പ്രാദേശിക വിപണികളിലും പണപ്പെരുപ്പം കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നു. ഈ സമയത്ത് ഇന്ധനവില വര്‍ധിക്കുന്നത് വിപണികളില്‍ വിപരീത ഫലം ഉണ്ടാക്കും. അടുത്തയാഴ്ച നടക്കുന്ന യുഎസ് ഫെഡ് യോഗവും, അതു കഴിഞ്ഞു നടക്കാനിരിക്കുന്ന ആര്‍ബിഐ ധനനയവും നിരക്കുകളില്‍ ഇടപെടില്ലെന്ന വാദം ശക്തമാകുകയാണ്.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരാനുള്ള സാധ്യത കുറവാണ്. പക്ഷെ ആഗോള വിപണിയില്‍ തുടരുന്നു ഇറാന്‍- ഉസ്രായേല്‍ യുദ്ധം വലിയ തലവേദനയാണ്.

യുദ്ധം കനത്താല്‍ ആഗോള എണ്ണവില ഉയരും. ഏറ്റവും പുതിയ പാദകണക്കുകള്‍ പ്രകാരം രാജ്യത്തെ എണ്ണക്കമ്പനികള്‍ കടുത്ത സമ്മര്‍ദത്തിലുമാണ്. ആഗോള എണ്ണവില ഉയര്‍ന്നാല്‍ ഇന്ധനവില വര്‍ധിപ്പിക്കാതെ കമ്പനികള്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.

X
Top