ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്നൊഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ലൈവ്മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനങ്ങള്‍ക്ക് തുല്യ പരിഗണന ഉറപ്പാക്കുന്നതിനും കൂടുതല്‍ ചെറുകിട സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും ലക്ഷ്യമിട്ടാണ് നീക്കം.
നിലവില്‍ ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതേസമയം വരുമാനമുള്ള ഓഫ്‌ലൈന്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 40 ലക്ഷത്തിന്റെ പരിധിയുണ്ട്. അതിന് മുകളില്‍ വില്‍പനയുള്ള സ്ഥാപനങ്ങള്‍ മാത്രം ജിഎസ്ടി നല്‍കിയാല്‍ മതി.
ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ തുല്യത വേണമെന്ന് വ്യവസായ ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മാത്രമല്ല 18 ശതമാനം നികുതി പരിധി ഒഴിവാക്കുന്ന കാര്യവും അടുത്തമാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. ഈ പരിധിയിലുള്ള സ്ഥാപനങ്ങളെ 15 ശതമാനത്തിലേയ്ക്കും 18 ശതമാനത്തിലേയ്ക്കും മാറ്റിയാണ് ഇത് സാധ്യമാക്കുക. നികുതി സ്ലാബുകളുടെ എണ്ണം 4 ല്‍ നിന്നും മൂന്നാക്കി കുറയ്ക്കാനാണ് ഇത്.
5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങിനെ 4 ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളത്. നികുതി ബാധകമല്ലാത്ത ചില ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് മൂന്നുശതമാനം നികുതി ചുമത്താനും സാധ്യതയുണ്ട്.

X
Top